video
play-sharp-fill

Saturday, May 17, 2025
Homeflashചാറ്റൽ മഴയത്ത് വീട്ടിൽ കയറി ഇരുന്നിട്ട് പെരുമഴയത്ത് റോഡിലിറങ്ങി നടക്കുന്ന അവസ്ഥ; ...

ചാറ്റൽ മഴയത്ത് വീട്ടിൽ കയറി ഇരുന്നിട്ട് പെരുമഴയത്ത് റോഡിലിറങ്ങി നടക്കുന്ന അവസ്ഥ; കോവിഡ് പടർന്ന് പിടിച്ചിട്ടും ലോക് ഡൗണിലേക്ക് കടക്കാതെ അലോചനയിലൊതുക്കി സർക്കാർ; വരാനിരിക്കുന്നത് വൻ ദുരന്തം, എന്നിട്ടും സർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നില്ല; പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാം മറികടന്ന് കോട്ടയവും കുതിക്കുന്നു

Spread the love

എ.കെ ശ്രീകുമാർ

കോട്ടയം: കൊവിഡ് എന്ന മഹാമാരിയ്ക്കു മുന്നിൽ കേരളം മുഴുവൻ പകച്ചു നിൽക്കുകയാണ്. ലോകത്ത് ഒരു രാജ്യത്തിനും ഇതുവരെ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചിട്ടില്ല. ഇതിനിടെയാണ് കേരളം  അൽപമെങ്കിലും കൊവിഡിനെ പ്രതിരോധിച്ചു നിന്നത്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ കുതിച്ചുയരുന്ന കൊവിഡ് കണക്കുകൾ  രോഗത്തിന്റെ ഭീതിയും ആശങ്കയും ഉയർത്തുകയാണ്.

കേരളത്തിൻ കഴിഞ്ഞ മൂന്നു ദിവസമായി  കൊവിഡ് കണക്കുകൾ കുത്തനെ ഉയരുകയാണ്.പ്രതിദിനം പത്തോ പതിനഞ്ചോ കോവിഡ് കേസുകൾ മാത്രം ഉണ്ടായപ്പോൾ ശക്തമായ നിയന്ത്രണവും, ജാഗ്രതയും  പുലർത്തുകയും ലോക് ഡൗൺ ഏർപ്പെടുത്തുകയും ചെയ്ത സർക്കാർ ഇപ്പോൾ പ്രതിദിനം കോവിഡ് രോഗികളുടെ കണക്ക് ആയിരം കടന്നിട്ടും ലോക്ഡൗണിനേ കുറിച്ചുള്ള ആലോചനയിൽ മാത്രമാണ്. ആർക്കും എവിടെയും പോകാമെന്ന അവസ്ഥ, ‘സമ്പർക്കത്തിലൂടെ രോഗികളുടെ എണ്ണം കുതിച്ചുയർന്നിട്ടും സർക്കാർ അനങ്ങുന്നില്ല. കോവിഡ് ഉണ്ടാക്കിയ ഇമേജ് സ്വപ്ന കൊണ്ടുപോയതോടെ സർക്കാരിന് ആകെ നാണക്കേടുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം നടന്ന കിം പരീക്ഷ എഴുതാൻ ആയിരക്കണക്കിന് കുട്ടികളാണ് തലസ്ഥാനത്ത് എത്തിയത്, പരീക്ഷ എഴുതിയ നാല് കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. പരീക്ഷാ നടത്തിപ്പ് തടയേണ്ട സർക്കാർ അതിന് തയ്യാറാകാതെ പരീക്ഷ എഴുതിയ കുട്ടികളുടെ പേരിൽ കേസെടുക്കുകയാണ് ചെയ്തത്

കോട്ടയം നഗരത്തിൽ ഒരിടത്തും സാമൂഹിക അകലമില്ലെന്നത് പകൽ പോലെ വ്യക്തമാണ്. ഒരിടത്തും ഒരു ജാഗ്രതയും ആരും കാട്ടുന്നില്ല. ബാങ്കുകളിലും ഒട്ടു മിക്ക സ്വകാര്യ സ്ഥാപനങ്ങളിലും തിരക്ക് വർദ്ധിക്കുന്നുണ്ടെങ്കിലും ഇതിന് അനുസരിച്ചു പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. ബാങ്കുകളിലാണ് ഏറ്റവും കൂടുതൽ തിരക്ക് വർദ്ധിക്കുന്നത്. എന്നാൽ, ഇവിടെ ശരീരോഷ്മാവ് പോലും പരിശോധിക്കുന്നില്ല. ബാങ്കുകളുടെ എടിഎമ്മിൽ നേരത്തെ സാനിറ്റൈസറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഒരിടത്തും സാനിറ്റൈസറില്ല, യാതൊരു നിയന്ത്രണവുമില്ല

ജോയിമാളിലേയും ക്യൂ ആർ എസിലേയും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രണ്ടും അടച്ചുപൂട്ടി, ഡോക്ടർമാർക്കടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലെ മൂന്ന് വാർഡുകളും അടച്ചു.

ഇതിനെല്ലാം ഇടയിലാണ് കൊവിഡ് ക്വാറന്റയിനിലായിട്ടും ഇത് ലംഘിച്ച് പുറത്തു ചാടി കറങ്ങാനിറങ്ങുന്നവർ. ഇത്തരത്തിലുള്ള നിരവധി കേസുകളാണ് കോട്ടയത്ത് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിളിരൂരിൽ വിദേശത്തു നിന്നും എത്തിയ പ്രവാസി ക്വാറന്റയിൻ ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്നതിലൂടെ നിരവധി ആളുകൾ ഇപ്പോൾ രോഗ ഭീതിയിലാണ്.

ഇതിനെല്ലാം ഇടയിലാണ് മാസ്ക് ധരിക്കാതെ നഗരത്തിൽ കറങ്ങി നടക്കുന്നവർ. കഴിഞ്ഞ ദിവസം മാസ്ക് ധരിക്കാതെ ജോലി ചെയ്യുന്ന നഗരസഭാ ജീവനക്കാരൻ്റെ ചിത്രം സഹിതം തേർഡ് ഐ ന്യൂസ് വാർത്ത പുറത്തു വിട്ടിരുന്നു ,, മാസ്ക് ധരിക്കാറില്ല , ഉപയോഗിച്ചാൽ തന്നെ താടിയിൽ തൂക്കിയിട്ടും,, തുപ്പരുത് എന്ന് എഴുതി വച്ചിടത്ത് കാർക്കിച്ച് തുപ്പും, കൂട്ടം കൂടിയെ നടക്കൂ,, ഇതെല്ലാം കോട്ടയത്തെ നിത്യ കാഴ്ചകളാണ്. വല്ലതും ചോദിച്ചാൽ എനിക്കൊരു ചുക്കും വരില്ല എന്ന അഹങ്കാരവും,

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments