കേരളത്തിൽ വീണ്ടും വില്ലനായി മദ്യം: മദ്യലഹരിയിൽ കൊലപാതകങ്ങൾക്കു പിന്നാലെ കൂട്ട ബലാത്സംഗവും..! ഭാര്യയെ സുഹൃത്തുക്കൾക്കൊപ്പം ചേർന്നു ബലാത്സംഗം ചെയ്തത് ഭർത്താവ്; സംഭവം തിരുവനന്തപുരത്ത്

കേരളത്തിൽ വീണ്ടും വില്ലനായി മദ്യം: മദ്യലഹരിയിൽ കൊലപാതകങ്ങൾക്കു പിന്നാലെ കൂട്ട ബലാത്സംഗവും..! ഭാര്യയെ സുഹൃത്തുക്കൾക്കൊപ്പം ചേർന്നു ബലാത്സംഗം ചെയ്തത് ഭർത്താവ്; സംഭവം തിരുവനന്തപുരത്ത്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ബാറുകളും ബിവറേജുകളും തുറന്നതിനു പിന്നാലെ മദ്യലഹരിയിലുള്ള അക്രമങ്ങൾ കേരളത്തിൽ ഇരട്ടിയായി വർദ്ധിക്കുന്നു. ലോക്ക് ഡൗണിൽ രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം മദ്യശാലകൾ തുറന്നതോടെയാണ് സംസ്ഥാനത്ത് ക്രിമിനൽ സംഘങ്ങളുടെ തേർവാഴ്ച തുടങ്ങിയത്. മദ്യലഹരിയിൽ അതിക്രൂരമായ കൊലപാതകം നടത്തിയത് കൂടാതെ, ഇപ്പോൾ സ്വന്തം ഭാര്യയെ തന്നെ സുഹൃത്തുക്കൾക്കൊപ്പം ചേർന്നു കൂട്ടബലാത്സംഗം ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലാണ് ക്രൂരമായ അക്രമം അരങ്ങേറിയിരിക്കുന്നത്.

കഠിനകുളത്ത് ഭർത്താവ് അടക്കം നാലുപേർ കൂട്ടബലാത്സംഗത്തിന് ശ്രമിച്ചു എന്ന ആരോപണവുമായി യുവതിയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ആരോപണത്തിൽ ഭർത്താവ് ഉൾപ്പെടെ നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരിക്കുകയാണ്. ഭർത്താവും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുരുന്നു. യുവതിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് ഉടനുണ്ടാകും എന്നാണ് നൽകിയിരിക്കുന്ന സൂചനകൾ.

അബോധാവസ്ഥയിലായ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് ഡിസ്ചാർജ്ജ് ചെയ്തു. മദ്യം നൽകിയായിരുന്നു പീഡനത്തിന് ശ്രമം നടന്നതെന്നാണ് യുവതി പറഞ്ഞത്. മദ്യം നൽകിയത് ഭർത്താവെന്നും യുവതി പറഞ്ഞു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു ഇവർ വീട്ടിൽ എത്തിയിട്ടുണ്ട്.

മദ്യപാന സ്വഭാവമുള്ള യുവതി എന്നാണ് ഭർത്താവ് പറഞ്ഞത്. ഇരുവരും തമ്മിൽ ചില അസ്വാരസ്യം ഉണ്ടായിരുന്നു. ഭർത്താവ് മദ്യപാനിയും ലഹരി ഉപയോഗിക്കുന്നയാളുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കണിയാപുരം സ്വദേശിയാണ് യുവതി.

പോത്തൻകോടുള്ള ഭർത്താവിന്റെ വീട്ടിൽനിന്ന് ഇന്നലെ െവെകിട്ടു നാലോടെ യുവതിയെ ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിലെത്തിച്ചതായും ആറു പേരടങ്ങുന്ന സംഘം നിർബന്ധിച്ചു മദ്യം നൽകിയശേഷം കൂട്ടബലാത്സംഗം ചെയ്തതായും ആണ് പരാതിയെന്നു കഠിനംകുളം പോലീസ് പറഞ്ഞു.

രക്ഷപ്പെട്ട് ഓടിയ യുവതിയെ നാട്ടുകാർ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്നാണ് ഭർത്താവിനെതിരേ പരാതി നൽകിയത്. ഇയാളെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ ചിറയിൻകീഴ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.

സംഭവം പുറത്തറിഞ്ഞതോടെ വലിയ വിവാദമായി മാറിയിട്ടുണ്ട്. കേസ് അന്വേഷണത്തിനു ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേയ്ക്കും. ബാറുകളും ബിവറേജുകളും തുറന്ന് ഒരാഴ്ച പൂർത്തിയാകും മുൻ സംസ്ഥാനത്ത് ഇതുവരെ മദ്യലഹരിയിൽ ആറു കൊലപാതകങ്ങളാണ് നടന്നത്. ഇത് കൂടാതെയാണ് ഏറ്റവും ഒടുവിൽ ഭാര്യയെ തന്നെ ഭർത്താവ് പീഡന സംഘത്തിനു വിട്ടു നൽകിയിരിക്കുന്നത്.