കോട്ടയം നഗരസഭയിൽ ഇടതു മുന്നണി അധികാരത്തിലെത്തിയാൽ രാജീവ് ഗാന്ധികോംപ്ലക്‌സിന് മുകളിൽ നില നിർമ്മിക്കും: തേർഡ് ഐ ന്യൂസ് ലൈവിന്റെ അങ്കത്തട്ടിൽ ഇടതു മുന്നണിയുടെ പ്രഖ്യാപനം: നഗരത്തിലെ വികസന നേട്ടങ്ങൾ ഉയർത്തി യു.ഡി.എഫ്; നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എൻ.ഡി.എ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം നഗരസഭയിൽ ഇടതു മുന്നണി അധികാരത്തിൽ എത്തിയാൽ രാജീവ് ഗാന്ധി കോംപ്ലക്‌സിന്റെ മുകളിലേയ്ക്കു നിർമ്മാണം നടത്തുമെന്നു സി.പി.എം നേതാവും നഗരസഭ പ്രതിപക്ഷ നേതാവുമായ സി.എൻ സത്യനേശൻ. അക്ഷരനഗരി ആര് ഭരിക്കുമെന്നു കണ്ടെത്തുന്നതിനായി തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ചർച്ചയായ അങ്കത്തട്ടിൽ സംസാരിക്കുകയായിരുന്നു സി.എൻ സത്യനേശൻ.

കോട്ടയത്തെ ജനകീയ വികസന പ്രശ്‌നങ്ങൾ എല്ലാം തന്നെ ഒരു മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ ഉയർന്നു. കോട്ടയം നഗരത്തിൽ ഇപ്പോൾ മുടങ്ങിക്കിടക്കുന്ന വികസനങ്ങളിൽ സർക്കാർ നിലപാട് ആയിരുന്നു യു.ഡി.എഫ് പ്രതിനിധി എം.പി സന്തോഷ്‌കുമാറിന്റെ പ്രധാന വിഷയം. കോട്ടയം നഗരത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആയിരിക്കെ നിരവധി വികസന പദ്ധതികൾ നടപ്പാക്കിയത് എണ്ണിയെണ്ണിപ്പറഞ്ഞാണ് സന്തോഷ് കുമാർ ചർച്ച ആരംഭിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ കൊണ്ടു വന്ന വികസന പദ്ധതികൾ സംസ്ഥാന സർക്കാർ തടസപ്പെടുത്തുന്നുവെന്നതായിരുന്നു പ്രധാനമായും കോൺഗ്രസിന്റെ വിമർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു ടി.എൻ ഹരികുമാറിന്റെ വാദങ്ങൾ. കോട്ടയം നഗരത്തിൽ അധികാരം കൈയ്യിൽ നൽകിയാൽ സ്വീകരിക്കുന്ന നടപടികളും, കോട്ടയം നഗരത്തിൽ അധികാരമില്ലാതിരുന്നിട്ടു പോലും കൊണ്ടു വന്ന വികസന പദ്ധതികളും എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു. ടി.എൻ ഹരികുമാറിന്റെ വാദങ്ങൾ.

തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറാണ് ചർച്ച നയിച്ചത്. കോട്ടയം നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എം.പി സന്തോഷ്‌കുമാർ, നഗരസഭയുടെ മുൻ പ്രതിപക്ഷ നേതാവ് സി.എൻ സത്യനേശൻ, മുൻ നഗരസഭ അംഗവും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായി ടി.എൻ ഹരികുമാർ എന്നിവർക്കൊപ്പം രാഷ്ട്രീയ നിരീക്ഷകനായി സിനിമാ താരവും പൊതു പ്രവർത്തകനുമായ കെ.എസ് പത്മകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കോട്ടയത്തിന്റെ സ്പന്ദനം അറിയുന്ന സദസ് തന്നെ ചർച്ചകളിൽ പങ്കെടുത്തു. ചോദ്യ ശരങ്ങളുമായാണ് ഈ സദസ് കോട്ടയത്തിൻ്റെ രാഷ്ട്രീയ നേതൃത്വത്തെ സ്വീകരിച്ചത്. അടുത്ത ദിവസം തന്നെ അങ്കത്തട്ട് തേർഡ് ഐ ന്യൂസ് ലൈവിന്റെ യുട്യൂബ് ചാനലിൽ കാണാം.