കുമാരനല്ലൂരിൽ തൃക്കാര്‍ത്തിക തൊഴാൻ എത്തിയത് പതിനായിരങ്ങൾ; ദീപ പ്രഭയിൽ കുമാരനല്ലൂർ

Spread the love

കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള തൃക്കാര്‍ത്തിക തൊഴുത് ഭക്തര്‍. തൃക്കാര്‍ത്തിക ദര്‍ശനം പുലര്‍ച്ചെ 2.30ന് ആരംഭിച്ചു. നൂറുകണക്കിനു ഭക്തരാണ് രാവിലെ മുതല്‍ തൃക്കാര്‍ത്തിക തൊഴാന്‍ കുമാരനല്ലൂരമ്മയുടെ സന്നിധിയിലേക്ക്എത്തിയത്. രാവിലെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പിന്‍റെ ചെറിയ ഇടവേളയ്ക്കു ശേഷം ഉച്ചയ്ക്ക് ഒന്നു വരെ കാര്‍ത്തിക ദര്‍ശന സമയമുണ്ട്.

video
play-sharp-fill

രാവിലെ 8.30നു തൃക്കാര്‍ത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനു പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം. രാവിലെ 10നു മഹാപ്രസാദമൂട്ട്. ക്ഷേത്രത്തിന്‍റെ കിഴക്കേനടയിലെ നടപ്പന്തലില്‍ വൈകുന്നേരം 5.30നു തൃക്കാര്‍ത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്.

ഈ സമയം ക്ഷേത്രവഴികളിലും കുമാരനല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലും ചെരാതുകള്‍ തെളിച്ചു ഭക്തര്‍ കാര്‍ത്തിക വിളക്കൊരുക്കും. രാത്രി 9.30 വരെ ദേശവിളക്ക് നീണ്ടുനില്‍ക്കും. രാത്രി 11.30ന് തൃക്കാര്‍ത്തിക പള്ളിവേട്ട എഴുന്നള്ളിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group