
കോട്ടയം: നഗരത്തിൽ വൻ അനാശാസ്യമെന്ന തേർഡ് ഐ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ “കട പൂട്ടി ” മുങ്ങിയവർ വീണ്ടും കളം നിറഞ്ഞു തുടങ്ങി.
വാർത്തകൾക്ക് പിന്നാലെ പോലീസ് നഗരം അരിച്ചുപെറുക്കി അനാശാസ്യക്കാരെ തുരത്തി ഓടിച്ചിരുന്നു. എന്നാൽ വാർത്തകളും പോലീസ് നടപടിയും അവസാനിച്ചതോടെ അനാശാസ്യക്കാർ വീണ്ടും തലപൊക്കി തുടങ്ങി.
കിട്ടിയ ഗ്യാപ്പിൽ ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപം തന്നെ കച്ചവടം ഉഷാറാക്കിയിരിക്കുകയാണ് അഞ്ജുവെന്ന കൊല്ലംകാരി. ഇവർ കോട്ടയം നഗരത്തിൽ അനാശാസ്യം നടത്തി കൊല്ലത്ത് പണിതീർത്തത് പടുകൂറ്റൻ ഇരുനില വീടാണ്. അഞ്ചുവിന് ദുബായിൽ ജോലി ആണെന്നാണ് കൊല്ലത്തെ അയൽവാസികളുടെ അറിവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുനക്കര കേന്ദ്രീകരിച്ച് സജനയും, മനോജും, കഞ്ഞിക്കുഴിയും മാങ്ങാനവും കേന്ദ്രീകരിച്ച് ശ്രുതിയും വൻതോതിൽ ഉള്ള അനാശാസ്യ ഇടപാടുകളാണ് നടത്തുന്നത്.
നഗരത്തിൽ മസാജിംഗിൻ്റെ മറവിൽ ടിബി റോഡ് കേന്ദ്രീകരിച്ച് നടക്കുന്നതും വൻ അനാശാസ്യമാണ്. രാത്രി 12 മണി വരെയാണ് ഇവിടങ്ങളിൽ സ്പായുടെ മറവിൽ അനാശാസ്യം നടക്കുന്നത്
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്നതും
സ്പായുടെ മറവിൽ അനാശാസ്യം നടത്തിയിരുന്നതുമായ ചാലുകുന്നിലെ സ്ഥാപനം തേർഡ് ഐ ന്യൂസ് വാർത്തകൾക്ക് പിന്നാലെ അടച്ച് പൂട്ടി ജീവനക്കാരും ഉടമയും മുങ്ങിയത് കഴിഞ്ഞ ദിവസമാണ് ‘
കോട്ടയത്തെ അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് വലിയ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിലാണ്. അനാശാസ്യ കേന്ദ്രങ്ങളിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിട്ടുള്ള നഗരത്തിലെ പല പ്രമാണിമാരും ഇവർക്കായി ഒരുക്കുന്നത് വലിയ സംരക്ഷണവലയമാണ്.