കോട്ടയം ഗാന്ധിനഗര്‍- മെഡിക്കല്‍ കോളജ് റോഡ് നവീകരണം വൈദ്യുതി പോസ്റ്റില്‍ ‘തട്ടി’ നീളുന്നു; ട്രാന്‍സ്ഫോര്‍മറുകൾ മാറ്റിസ്ഥാപിക്കാൻ കെ.എസ്.ഇ.ബിയുടെ അനുമതി വൈകുന്നു; റോഡിലെ മരങ്ങൾ നീക്കം ചെയ്യുന്നതിൽ വനം വകുപ്പിന്റെ മെല്ലെപ്പോക്ക്; റോഡ് നിർമ്മാണം പ്രതിസന്ധിയിൽ

Spread the love

കോട്ടയം:ഗാന്ധിനഗര്‍-മെഡിക്കല്‍ കോളജ് റോഡിന്‍റെ നിര്‍മാണം നീളും. നിര്‍മാണത്തിന്‍റെ ഭാഗമായി 220 വൈദ്യുതി പോസ്റ്റുകള്‍ റോഡില്‍നിന്ന് മാറ്റി സ്ഥാപിക്കണം. ഇതുവരെ 60 എണ്ണം മാത്രമാണ് നീക്കിയത്. രണ്ടു ട്രാന്‍സ്ഫോര്‍മറുകളും മാറ്റിസ്ഥാപിക്കണം. എന്നാലിതിന് കെ.എസ്.ഇ.ബി അനുമതി നല്‍കിയിട്ടില്ല.

മെഡിക്കല്‍ കോളജിലേക്കുള്ള ലൈനുകളായതിനാല്‍  വൈദ്യുതി ബന്ധം വിച്ഛേദിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. പുതിയ ലൈനുകള്‍ സ്ഥാപിച്ചശേഷം പഴയത് നീക്കാന്‍ അനുമതി നല്‍കണമെന്നാണ് റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന കെ.എസ്.ടി.പി ആവശ്യപ്പെടുന്നത്. ഇതില്‍ തുടര്‍നടപടിയൊന്നുമാകാത്തതിനാല്‍ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്ന നിലയിലാണ്.

റോഡിലെ മരം മുറിക്കാനുള്ള വനംവകുപ്പ് അനുമതി വൈകുന്നതും നിര്‍മാണത്തിന് തടസ്സമാകുകയാണ്. നേരത്തേ 148 മരങ്ങള്‍ റോഡ് വീതി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മുറിച്ചുനീക്കിയിരുന്നു. 45 മരങ്ങളാണ് മുറിക്കാന്‍ അവശേഷിക്കുന്നത്. ഇതിന് വനംവകുപ്പ് വിലനിശ്ചയിച്ച്‌ നല്‍കിയശേഷമേ മുറിക്കാനുള്ള നടപടി ആരംഭിക്കാന്‍ കഴിയൂ. എന്നാല്‍, വനംവകുപ്പ് മെല്ലപ്പോക്കിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ജില്ല ട്രീ കമ്മിറ്റി നടത്തിയ പരിശോധനയില്‍ മരങ്ങള്‍ മുറിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. പിന്നീടായിരുന്നു അനുമതി നല്‍കിയത്. ഈ രണ്ടുതടസ്സങ്ങളും നീക്കിയാല്‍ നിശ്ചിത കലാവധിക്ക് മുമ്ബ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കരാറുകാരന്‍ പറയുന്നു. പൂര്‍ണതോതില്‍ ജോലി നടത്താനാകുന്നില്ല. തടസ്സങ്ങളില്ലാത്ത ഭാഗങ്ങളില്‍ മാത്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കരാറുകാരന്‍ പറഞ്ഞു. പോസ്റ്റും മരങ്ങളും നീക്കിയശേഷം റോഡില്‍ മെറ്റല്‍ പാകും.

രണ്ടുകിലോമീറ്റര്‍ ദൂരമുള്ള റോഡിന്‍റെ നവീകരണത്തിന് കഴിഞ്ഞ സെപ്റ്റംബറിലാണ് തുടക്കമായത്. ഒന്നരവര്‍ഷമാണ് നിര്‍മാണ കാലാവധി. രണ്ടുവരി ഗതാഗതത്തിനൊപ്പം ഇരുവശങ്ങളിലും നടപ്പാതയും ഉള്‍പ്പെടെ 12 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. ഓടയും നിര്‍മിക്കും.121 കോടി ചെലവിട്ടാണ് നവീകരണം.