
സ്വന്തം ലേഖകൻ
കോട്ടയം: ഡി. സി. സി. ഓഫീസ് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ പ്രവർത്തകർ റിമാൻഡിൽ. ഡി വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്ബി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ. മിഥുൻ (അമ്ബിളി), ബ്ലോക്ക് കമ്മിറ്റിയംഗം വിഷ്ണു , അരുൺ കുമാർ, വിഷ്ണു രാജേന്ദ്രൻ എന്നിവരെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റിമാൻഡിലായവരിൽ പൊലീസ് സ്റ്റേഷനിൽ എസ് ഐ യുടെ തൊപ്പിയെടുത്ത് തലയിൽ വച്ച് സെൽഫിയെടുത്തയാളുമുണ്ട്. ഇന്നലെ അറസ്റ്റിലായ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മിഥുനാണ് എസ് ഐ യുടെ തൊപ്പിയെടുത്ത് തലയിൽ വച്ച് സെൽഫിയെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 ഓഗസ്റ്റിലായിരുന്നു വിവാദ സംഭവം. കുമരകത്തു ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറിയെയും ബി.എം.എസ്. പഞ്ചായത്ത് പ്രസിഡന്റിനെയും അക്രമിച്ച കേസിലാണ് ഡി.െവെ.എഫ്.ഐ. മേഖലാ സെക്രട്ടറിയായിരുന്ന മിഥുനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത് ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ച മിഥുൻ എസ്.ഐയുടെ തൊപ്പി ധരിച്ച് സെൽഫിയെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയായിരുന്നു. ചിത്രം അന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റായിരുന്ന എൻ. ഹരി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണു വിവരം പുറത്തറിയുന്നത്.
ഡി. സി. സി. ഓഫീസ് ആക്രമിച്ച സംഭവത്തിൽ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തത്. കലാപാന്തരീക്ഷം സൃഷ്ടിക്കൽ , അന്യായമായി സംഘം ചേരൽ, സ്വകാര്യ വസ്തു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് എ.കെ. ജി. സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പുലർച്ചെ ഡി.െവെ.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് ഡി.സി.സി. ഓഫീസിനു നേരെ ആക്രമണമുണ്ടായത്.