കോട്ടയം സംക്രാന്തി നീലിമംഗലത്ത് സ്വകാര്യ ബസ് കണ്ടക്ടറെ നാലംഗ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു; ബസിന്റെ ബെല്ലടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കത്തി കുത്തിൽ അവസാനിച്ചത്; രക്ഷപെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു പോലീസ്

Spread the love

കോട്ടയം: നീലിമംഗലത്ത് സ്വകാര്യ ബസ് കണ്ടക്ടറെ നാലംഗ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു.

ബസിന്റെ ബെല്ലടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് അക്രമത്തിന് കാരണം ആക്രമണത്തില്‍ പരിക്കേറ്റ എസ്.എച്ച് മൗണ്ട് തറപ്പേല്‍ വീട്ടില്‍ കുര്യന്‍ തോമസി(57)നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറ്റുമാനൂരില്‍ നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു സ്വകാര്യ ബസ്. ഈ സമയം ബസ് സംക്രാന്തി ഭാഗത്ത് നിര്‍ത്തി. ഈ സ്റ്റോപ്പില്‍ നിന്ന് നാലു യുവാക്കള്‍ ബസില്‍ കയറി. കയ്യില്‍ പെട്രോള്‍ കുപ്പിയുമായാണ് യുവാക്കളുടെ സംഘം ബസിനുള്ളില്‍ കയറിയത്. ഇതിനു ശേഷം മുന്നോട്ടെടുത്ത ബസ് ബെല്ലടിയ്ക്കുകയായിരുന്നു. ഈ സമയം നാലംഗ സംഘം കണ്ടക്ടറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുത്തു. തുടര്‍ന്ന് ഇവര്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ കണ്ടക്്ടറുടെ കയ്യില്‍ കുത്തേല്‍ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിനുള്ളില്‍ സംഘര്‍ഷം രൂക്ഷമായതോടെ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാർ ഭയന്ന് നിലവിളിച്ചു . ബസ് റോഡരികില്‍ നിര്‍ത്തിയതോടെ അക്രമി സംഘം ബസില്‍ നിന്നും ഇറങ്ങിയോടി ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു