
കോട്ടയത്തെ അഭിഭാഷക പ്രതിഷേധം; 29 അഭിഭാഷകര്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിനു കേസെടുത്തു.
സ്വന്തം ലേഖകൻ
കോട്ടയം :കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി. സി.ജെ.എമ്മിനെഅസഭ്യം പറഞ്ഞ് പ്രതിഷേധിച്ച അഭിഭാഷകര്‍ക്കെതിരെ ഡിവിഷൻ ബെഞ്ച് സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തു.
കോട്ടയം ബാര്‍ അസോസിയേഷൻ പ്രസിഡന്‍റടക്കം 29 പേര്‍ക്കെതിരെയാണ് ഹൈക്കോടതി കേസ് എടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിഭാഷകര്‍ പ്രതിഷേധിക്കുന്നതിന്‍റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന്‍റെ റിപ്പോര്‍ട്ടും പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ അനില്‍.കെ.നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് കോട്ടയം ബാര്‍ അസോസിയേഷൻ പ്രസിഡന്‍റ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തത്.
അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞു, കോടതി നടപടികള്‍ തടസപ്പെടുത്തിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
അഭിഭാഷകരുടെ നടപടി നീതിന്യായ വ്യവസ്ഥക്ക് അവമതിപ്പുണ്ടാക്കിയെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യം പറഞ്ഞ അഭിഭാഷകര്‍ കോടതി നടപടികള്‍ 8 മിനിറ്റോളം തടസപ്പെടുത്തിയതായാണ് മജിസ്ട്രേറ്റിന്‍റെ റിപ്പോര്‍ട്ട്. തട്ടിപ്പ് കേസിലെ പ്രതിയെ രക്ഷിക്കുന്നതിനായി കോട്ടയത്തെ മുതിര്‍ന്ന അഭിഭാഷകനായ കെ.പി നവാബ് വ്യാജരേഖകള്‍ ഹാജരാക്കിയെന്ന് മജിസ്ട്രേറ്റ് കണ്ടെത്തിയിരുന്നു.
വിഷയത്തില്‍ അഭിഭാഷകനെതിരെ കേസെടുക്കാൻ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി. ഇതിനെതിരെയാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്.
സംഭവത്തില്‍ ബാര്‍ കൗണ്‍സിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്.