video
play-sharp-fill

Saturday, May 17, 2025
HomeMainകോട്ടയത്തെ കുട്ടികളുടെ ആശുപത്രിക്കെതിരെ ആരോ​ഗ്യമന്ത്രിക്ക് പരാതി; മണർകാട് സ്വദേശിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി ഹൃദയാഘാതം...

കോട്ടയത്തെ കുട്ടികളുടെ ആശുപത്രിക്കെതിരെ ആരോ​ഗ്യമന്ത്രിക്ക് പരാതി; മണർകാട് സ്വദേശിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി ഹൃദയാഘാതം മൂലം മരിച്ച സംഭവം; ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നല്‍കിയതാണ് മരണകാരണമെന്ന് കുടുംബം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മണര്‍കാട് സ്വദേശിയുടെ എട്ടു മാസം പ്രായമുളള കുഞ്ഞിനെ പനിയെ തുടര്‍ന്ന് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുട്ടി ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം.

മണര്‍കാട് സ്വദേശിയായ ജോഷ് എബി എന്ന കുഞ്ഞിന്‍റെ മരണത്തിലാണ് കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെയാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നല്‍കിയ ശേഷം കുഞ്ഞിന്‍റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് വഴിവച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

മെയ് 11 നാണ് ജോഷിനെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടും പൂര്‍ണമായി രോഗം ശമിക്കാഞ്ഞതിനെ തുടര്‍ന്ന് മെയ് മാസം 29 ന് രാത്രി 9 മണിയോടെ കുഞ്ഞിന് ഇന്‍ഫ്ളിക്സിമാബ് എന്ന തീവ്രത കൂടിയ ഇന്‍ജക്ഷന്‍ കുത്തിവച്ചു.

ഈ മരുന്ന് കുത്തിവച്ചാല്‍ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments