അഴിമതിക്കെതിരെ പൊതുജനം പ്രതികരിക്കാൻ തുടങ്ങി; ആറു മാസത്തിനിടയില്‍ കോട്ടയം ജില്ലയിൽ വിജിലന്‍സ് പിടിയിലായത് നാല് ഉദ്യോഗസ്ഥര്‍; ഇറിഗേഷന്‍ വകുപ്പിലെ ജീവനക്കാരി ഇന്നലെ വിജിലന്‍സ് പിടിയിലായതോടെ ജില്ലയിലെ കൈക്കൂലി വീരന്മാരുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്; പിടിയിലായവരെക്കാൾ പിടിക്കപ്പെടാൻ ഇനിയും ഏറെ
സ്വന്തം ലേഖകൻ
കോട്ടയം:അഴിമതിക്കെതിരെ പൊതുജനം പ്രതികരിക്കാൻ തുടങ്ങിയതോടെ ജില്ലയില്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ വിജിലന്‍സ് പിടിയിലായത് നാല് ഉദ്യോഗസ്ഥര്‍. കൈക്കൂലി വാങ്ങുന്നതിനിടെ ഇറിഗേഷന്‍ വകുപ്പിലെ ജീവനക്കാരി ഇന്നലെ വിജിലന്‍സ് പിടിയിലായതോടെയാണ് ജില്ലയിലെ കൈക്കൂലി വീരന്മാരുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. പിടിയിലായവരെക്കാൾ പിടിക്കപ്പെടാൻ ഇനിയും ഏറെ
കൈക്കൂലി വാങ്ങുന്നതിനിടെ എംജി യൂണിവേഴ്സിറ്റി കാന്പസില്നിന്നും ആര്‍പ്പൂക്കര സ്വദേശിനിയായ യൂണിവേഴ്സിറ്റി അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടിയത് രണ്ടു മാസം മുൻപാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഎഫ് തുക പാസാക്കി നല്കാന് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്ക് ദുരുദ്ദേശ്യത്തോടെ വിളിച്ചുവരുത്തിയ ക്ലര്‍ക്ക് അറസ്റ്റിലായതും അടുത്ത നാളിലാണ്.
കോട്ടയം തിരുനക്കര മിനി സിവില്‍ സ്റ്റേഷന് നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ചങ്ങനാശേരി പെരുന്ന സ്വദേശിനി ബിനു ജോസാണു ഇന്നലെ വിജിലൻസ് പിടിയിലായത്. രണ്ടര ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക മാറിയെടുക്കുന്നതിനായി 10,000 രൂപയാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
റവന്യു, ഇറിഗേഷന്‍, മൈനിംഗ് ആന്‍ഡ് ജിയോളജി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൂടുതലും പരാതി. അപേക്ഷയുമായി ഓഫീസിലെത്തുന്ന ഭൂരിഭാഗം ആളുകളോടും ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നുണ്ടെങ്കിലും പലരും പരാതിപ്പെടാതെ കൈക്കൂലി നല്കി കാര്യം സാധിച്ചു പോരുകയാണ്.
കാര്യം നടക്കാതെ വരുമോ എന്ന പേടിയിലും എത്രയും പെട്ടെന്ന് കാര്യം നടന്നുകിട്ടുമല്ലോ എന്നതിനാലുമാണ് പലരും കൈക്കൂലി നല്‍കുന്നത്. പാലാ പ്രവിത്താനത്തുള്ള സ്ഥാപനത്തിനു നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങിയ ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍ പന്തളം സ്വദേശി എം.എം. ഹാരീഷ് കഴിഞ്ഞ ഡിസംബറില്‍ പിടിയിലായിരുന്നു.