കോറോണ വൈറസ്: രണ്ടുമിനിറ്റിൽ സാമ്പിൾ ശേഖരണം: രോഗനിർണയത്തിനുള്ള ‘വിസ്‌ക്’ എറണാകുളത്ത്; ഇന്ത്യയിൽ ആദ്യം

Spread the love

സ്വന്തം ലേഖകൻ

കാക്കനാട് : പേഴ്‌സണൽ പ്രൊട്ടക്ഷൻ കിറ്റിന്റെ ലഭ്യതക്കുറവും ഉപയോഗിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ടുകൾക്കും വിസ്‌കിലുടെ പരിഹാരം കണ്ട് എറണാകുളം ജില്ലാ ഭരണകൂടം.

 

വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക് അഥവാ വിസ്‌ക് എന്ന പുതിയ സംവിധാനത്തിൽ ആരോഗ്യപ്രവർത്തകർക്ക് രണ്ട് മിനിട്ടിൽ താഴെ സമയം കൊണ്ട് സാംപിളുകൾ് ശേഖരിക്കാന് സാധിക്കുമെന്നതാണ് പ്രധാന ഗുണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുകയോ സമൂഹ വ്യാപനമുണ്ടാവുകയോ ചെയ്താൽ സാമ്പിൾ ശേഖരണമെന്നതാവും ആരോഗ്യ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ് വിസ്‌കുകൾ് ഈ പ്രവർത്തനത്തെ കൂടുതൽ് എളുപ്പമാക്കുന്നു.

 

അണുവിമുക്തമായി തയ്യാറാക്കപ്പെട്ട കിയോസ്‌കുകളില് സാംപിൾ ശേഖരിക്കുന്നവരുടെയും നൽകുന്നവരുടെയും സുരക്ഷക്കായി മാഗ്‌നെറ്റിക്ക് വാതില്, എക്‌സോസ്റ്റ് ഫാന്, അള്ട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കി.

 

ഓരോ തവണ സാംപിൾ ശേഖരിച്ച ശേഷവും കിയോസ്‌കില് ക്രമീകരിച്ചിട്ടുള്ള കയ്യുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ളത്.

 

 

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശ പ്രകാരം മെഡിക്കൽ കോളേജ് ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ അഡീഷണൽ ജില്ലാ മെഡിക്കല് ഓഫിസറും കണ്ട്രോൾ് റൂം നോഡൽ ഓഫീസറുമായ ഡോ. വിവേക് കുമാർ ആർ്ദ്രം ജില്ലാ അസിസ്റ്റന്റ് നോഡല് ഓഫീസര് ഡോ. നിഖിലേഷ് മേനോന്, മെഡിക്കല് കോളേജ് എ.ആര്.എം.ഒ ഡോ. മനോജ് എന്നിവരാണ് വിസ്‌ക് രൂപകൽപ്പന ചെയ്തത്.

 

 

ആശയത്തെ കുറിച്ച് അറിഞ്ഞ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡ് അംഗവും, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി.കെ.ഷാജഹാന് ആശയം പ്രാവര്ത്തികമാക്കാന് സഹായ ഹസ്തവുമായി മുന്നോട്ട് വരികയും വിശദമായ രൂപരേഖ സമര്പ്പിക്കുകയും ചെയ്തു.തുടർന്ന് രണ്ട് യൂണിറ്റുകള് സൗജന്യമായി നിർ്മിച്ചു കൈമാറി.

ദക്ഷിണ കൊറിയയില സാമ്പിൾ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് ഇതിന് ആധാരമാക്കിയത്. നാൽ്പതിനായിരം രൂപയാണ് കിയോസ്‌കിന്റെ നിർമാണചുമതല. പിപിഇ കിറ്റുകൾ കൂടുതല് സമയമണിഞ്ഞു നില്ക്കുന്നത് ആരോഗ്യ പ്രവർത്തകർക്കും ശാരീരികമായ ബുദ്ധിമുട്ടുകള് ഉണ്ടാക്കും.

 

ആയിരം രൂപയോളം വിലയുള്ള കിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനും സാധിക്കു. കോവിഡ് 19 കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില് പി.പി.ഇ കിറ്റുകളുടെ ദൗർലഭ്യ സാധ്യതയും ആരോഗ്യ പ്രവർത്തകർ തള്ളിക്കളയുന്നില്ല. ഈ അവസരങ്ങളിൽ വിസ്‌ക് സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

നിലവിൽ് ഐസൊലേഷൻ വാർഡുകളുള്ള കളമശ്ശേരി മെഡിക്കൽ കോളേജ്, മുവാറ്റുപുഴ ജനറല് ആശുപത്രിയിലും സാമ്പിൾ് ശേഖരണ സംവിധാനങ്ങളുള്ള ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും, സാമ്പിൾ് ശേഖരണത്തിന് അനുവാദമുള്ള ഏതാനും സ്വകാര്യ ആശുപത്രികളിലുമാണ് സാമ്പിൾ് ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്.

 

ഇതിന്റെ ഭാഗമായി നിർ്മിച്ച ആദ്യ കിയോസ്‌കുകൾ എറണാകുളം ജില്ല കളക്ടകർ് എസ്. സുഹാസിന് കിയോസ്‌കിന്റെ നിര്മാതാക്കള് കൈമാറി. കിയോസ്‌കിന്റെ പ്രവർത്തനവും നിർമാതാക്കൾ വിവരിച്ചു നൽകി.

 

നിലവിൽ സാമ്പിൾ ശേഖരിക്കുന്നതിനുള്ള വ്യക്തികളെ പ്രത്യേക വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിച്ചാണ് സാമ്പിൾ ശേഖരിക്കുന്നത്. സാമ്പിൾ ശേഖരിക്കുന്ന ട്രിയാഷില് ആശുപത്രി ജീവനക്കാർ പേരസണൽ് പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ് ധരിച്ചാണ് സാമ്ബിള് ശേഖരിക്കുന്നതും.

ഏതാണ്ട് ആയിരം രൂപയോളം വരുന്ന ഈ സുരക്ഷാ ആവരണങ്ങള് ഒരിക്കല് മാത്രമേ ഉപയോഗിക്കുവാനും സാധിക്കു.ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനും കൂടിയാണ് ജില്ല വാക്ക് ഇന് കോവിഡ് കിയോസ്‌ക്കിന് രൂപം നൽകിയത്.

 

ഇത് ഉപയോഗിച്ച് സാമ്പിൾ് ശേഖരിക്കുവാന് രോഗി / രോഗബാധ സംശയിക്കപ്പെടുന്ന ആളുകൾ ആശുപത്രിയില് വരേണ്ടി വരികയില്ല. ഏതെങ്കിലും പ്രദേശത്ത് കോവിഡ് കിയോസ്‌ക്ക് താല്ക്കാലികമായി സ്ഥാപിച്ച് വലിയ തോതില് സാമ്പിളുകൾ ശേഖരിക്കാന് സാധിക്കും.

സാമ്പിൾ ശേഖരിക്കുവാൻ നിയോഗിക്കപ്പെടുന്ന ആരോഗ്യ പ്രവര്ത്തകർ സുരക്ഷ കിറ്റുകള് ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും ആശ്വാസകരം. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി കൊണ്ട് തന്നെ പരമാവധി സാമ്പിൾ് ശേഖരണം സാധ്യമാക്കും. റാപ്പിഡ് ടെസ്റ്റ് പോലുള്ളവ വ്യാപകമായി നടത്തുന്നതിനും വിസ്‌ക് സഹായകമാവും.

 

 

കൊറോണ പ്രതിരോധപ്രവത്തനങ്ങൾക്കു ഇനിയും തദ്ദേശീയമായ സാങ്കേതിക വിദ്യകൾ് വികസിപ്പിച്ചെടുക്കാൻ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ് മുൻപന്തിയിലുണ്ടാകുമെന്ന് ഡോ. ഗണേഷ് മോഹന് വ്യക്തമാക്കി.

 

ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ വിസ്‌ക് സ്ഥാപിക്കുവാൻ സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ട് വന്നിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. കെ. കുട്ടപ്പൻ വ്യക്തമാക്കി. .