ഉത്തരകൊറിയയുടെ ചാര ഉപഗ്രഹവിക്ഷേപണം പരാജയം; വീണ്ടും പരീക്ഷിക്കുമെന്ന് പ്രഖ്യാപനം.ഉപഗ്രഹവുമായി കുതിച്ച റോക്കറ്റ് കടലില്‍ വീണതോടെയാണ് വിക്ഷേപണശ്രമം പരാജയമായത്.

Spread the love

സ്വന്തം ലേഖകൻ

പോങ്യാങ്: ചാര ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമം പരാജയപ്പെട്ടു. ഉപഗ്രഹവുമായി കുതിച്ച റോക്കറ്റ് കടലില്‍ വീണതോടെയാണ് വിക്ഷേപണശ്രമം പരാജയമായത്.

വൈകാതെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് ഉത്തരകൊറിയ അറിയിച്ചു. കൊറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജൻസി തന്നെയാണ് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ട വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോലിമ-1 എന്ന ഉപഗ്രഹമാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. എന്നാല്‍, റോക്കറ്റിലെ എൻജിനിലെ ഇന്ധന സംവിധാനത്തിന്റെ തകരാര്‍ മൂലം വിക്ഷേപണം പരാജയപ്പെടുകയായിരുന്നുവെന്ന് ഉത്തരകൊറിയൻ വാര്‍ത്ത ഏജൻസിയായ കെ.സി.എൻ.എ അറിയിച്ചു. ഉപഗ്രഹം വിക്ഷേപിക്കാനുള്ള ആറാമത്തെ ശ്രമമാണ് ഉത്തരകൊറിയ നടത്തുന്നത്. ആദ്യമായാണ് ചാരഉപഗ്രഹം വിക്ഷേപിക്കാൻ കൊറിയ ഒരുങ്ങുന്നത്.

ഉപഗ്രഹ വിക്ഷേപണത്തെ തുടര്‍ന്ന് ജപ്പാനും ദക്ഷിണകൊറിയക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണകൊറിയൻ തലസ്ഥാന നഗരമായ സിയോളില്‍ ആവശ്യമെങ്കില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഉത്തരകൊറിയൻ തലസ്ഥാന നഗരത്തില്‍ ടോങ്ചാങ് എന്ന മേഖലയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയൻ സംയുക്ത സൈനിക മേധാവി പറഞ്ഞു