കൂടത്തിൽ കൂട്ടക്കൊലപാതകം : ഭൂമിക്കച്ചവടം നടന്നത് 28 തവണയെന്ന് രേഖകൾ ; അന്വേഷണ ചുമതല സിബിഐയിൽ നിന്ന് മടങ്ങിയെത്തിയ ഹർഷിത അട്ടല്ലൂരിയ്ക്ക്

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ (ഉമാമന്ദിരം) ഏഴു ദുരൂഹ മരണങ്ങളുടെ സത്യമറിയാൻ സി.ബി.ഐ മോഡലിൽ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിന് പൊലീസ് തുടക്കമിട്ടു. സി.ബി.ഐയിൽ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സിറ്റി അഡി. കമ്മിഷണർ ഹർഷിത അട്ടല്ലൂരിക്കാണ് മേൽനോട്ടം.

ദുരൂഹ മരണങ്ങളിൽ സംശയ മുനയിലുള്ളവർ തലസ്ഥാന നഗരത്തിലെ കണ്ണായ സ്ഥലങ്ങളിൽ 28 തവണ ഭൂമിക്കച്ചവടം നടത്തിയത് പൊലീസ് കണ്ടെത്തി. 13 പേർക്കെങ്കിലും ഭൂമി വിറ്റിട്ടുണ്ട്. സ്വത്തിന്റെ അവകാശികളായിരുന്ന ജയപ്രകാശ്, ജയമാധവൻ എന്നിവർ ജീവിച്ചിരുന്നപ്പോഴും ഭൂമി വില്പന നടത്തി. മാനസികരോഗത്തിന് ചികിത്സയിലായിരുന്ന ഇവരുടെ അനുമതിയോടെയാണോ കച്ചവടമെന്ന് കണ്ടെത്തണം. മൂന്നിലധികം വില്ലേജ് ഓഫീസർമാർ വില്പനയിൽ സഹായം ചെയ്തിട്ടുണ്ടെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. മുൻ ജില്ലാ കളക്ടറുടെ റോളും കണ്ടെത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിറ്റഴിച്ച ഭൂമിയുടെ മൂല്യം കണക്കാക്കാനും രേഖകൾ കണ്ടെത്താനും റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ സഹായം തേടി. ട്രസ്റ്റുകൾക്കും വ്യക്തികൾക്കും സംഘടനകൾക്കും ഭൂമി നൽകിയിട്ടുണ്ട്. ദരിദ്രരായ ചിലർക്ക് സൗജന്യമായും ഭൂമി കിട്ടി. ചിലത് പലവട്ടം കൈമാറ്റം ചെയ്തു.

കട്ടിലിൽ നിന്ന് വീണ് ജയമാധവൻ നായർക്ക് മൂക്കിലും കൈകാലുകളിലും തലയിലും മുറിവേറ്റെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പക്ഷേ മരണകാരണം എന്തെന്ന് വിശദീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ചെറിയ മുറിവുകളായിരുന്നാലും ദീർഘനേരം രക്തം വാർന്നാൽ മരിക്കാം. പരിക്കേറ്റയാളിന്റെ ശാരീരിക അവസ്ഥയും പരിഗണിക്കേണ്ടതുണ്ട്. അതിനാൽ ശാസ്ത്രീയമായ അന്വേഷണം വേണമെന്നാണ് പറയുന്നത്.

മരണങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്താൻ പത്തു ദിവസമെങ്കിലും വേണ്ടിവരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ എം.എസ്. സന്തോഷിന്റെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് അന്വേഷിക്കുന്നത്.

1991 നും 2017നും ഇടയിൽ നിശ്ചിത ഇടവേളകളിലാണ് ഈ മരണങ്ങളുണ്ടായിട്ടുള്ളത്. ജയമാധവന്റെ കാര്യസ്ഥനായിരുന്ന കാലടി ദേശത്ത് കോവിൽവിളാകം വീട്ടിൽ രവീന്ദ്രൻ നായർ അടക്കമുള്ളവർക്കെതിരെ ബന്ധുവായ പ്രസന്നകുമാരിയുടെ പരാതിയിലാണ് അന്വേണം. ജയമാധവന്റെ പേരിലുണ്ടായിരുന്ന 33 സെന്റ് ഒഴികെ വിറ്റുകിട്ടിയ പണം രവീന്ദ്രൻ തട്ടിയെടുത്തെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.

ഭൂമി പോയ വഴി

കാര്യസ്ഥൻ രവീന്ദ്രൻ നായർക്ക് ഒന്നര ഏക്കറും കൂട്ടാളിയും മുൻ കാര്യസ്ഥനുമായ സഹദേവന് 65 സെന്റും ഭൂമി ലഭിച്ചിട്ടുണ്ട്.

അഞ്ച് കോടി വില വരുന്ന 35 സെന്റും വീടും രവീന്ദ്രന്റെ പേരിലാക്കി പോക്കുവരവ് ചെയ്തുകിട്ടാൻ മണക്കാട് വില്ലേജിൽ അപേക്ഷ

എല്ലാ ദുരൂഹതകളും നീക്കും. അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കും”

ലോക്‌നാഥ് ബെഹറ,
പോലീസ് മേധാവി