കൊല്ലത്തെ പതിനാറുകാരിയുടെ മരണം: ആദ്യ സംശയം പിതാവിനെ: മരണം നടന്ന മുറിയാൽ നിന്ന് പിതാവിന്റെ വിരലടയാളം കിട്ടിയതോടെ പോലീസ് സ്ഥിരീകരിച്ചു: ക്രൈംബ്രാഞ്ച് അന്വേഷിച്ചതോടെ കഥമാറി: യഥാർത്ഥ കൊലപാതകി കുടുങ്ങി

Spread the love

കൊല്ലം: .കൊല്ലത്ത് 16കാരിയുടെ കൊലപാതകം; ഫോറൻസിക് തെളിവുകള്‍ വഴിമുട്ടിച്ച അന്വേഷണം, ഒടുവില്‍ ഡി.എൻ.എ. പൊരുത്തം യഥാർത്ഥ പ്രതിയെ വെളിപ്പെടുത്തി.

video
play-sharp-fill

കൊല്ലം ജില്ലയിലെ വീട്ടില്‍ നിന്നും 16 കാരിയായ റിംസിയുടെ ദുരൂഹമരണം 2017 ജൂലൈ 29-ന് രാവിലെ കണ്ടെത്തിയത് നാട്ടുകാരെ ഞെട്ടിച്ചിരുന്നതാണ്. പരീക്ഷയ്‌ക്ക് തയ്യാറായി പഠിച്ചുകൊണ്ടിരുന്ന റിംസിയെ പുലർച്ചെ 5 മണിയോടെ അമ്മ വിളിച്ചുണർത്താൻ എത്തിയപ്പോള്‍ ആണ് ദുരന്തം കണ്ടെത്തിയത്.

28-ന് രാത്രി 10 മണിയോടെ റിംസി മുറിയിലേക്ക് പോയി പഠനം തുടർന്നു. അർദ്ധരാത്രി 12 മണിയോടെ അമ്മ ചായ ചോദിക്കാൻ എത്തിയപ്പോള്‍ എല്ലാം സാധാരണപോലെ തന്നെയായിരുന്നു. എന്നാല്‍ 29-ന് പുലർച്ചെ മുറിയില്‍ ചെല്ലുമ്ബോള്‍ പുറത്തേക്കുള്ള വാതില്‍ തുറന്നുകിടക്കുകയും, റിംസി കമിഴ്ന്ന് കിടക്കുകയും ചെയ്തതായി അമ്മ കാണുന്നു. അടുത്തേക്ക് ചെന്നപ്പോള്‍ കഴുത്തില്‍ പാടും കിടക്കയ്ക്കടിയില്‍ ബലമുള്ള കയറും കണ്ടെത്. ഉടനെ അവർ അച്ഛനെ വിളിച്ചു. റിംസി മരിച്ചിരിക്കുന്നു എന്നറിഞ്ഞതോടെ പോലീസ് ഇടപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ അന്വേഷണങ്ങള്‍
മുറിയില്‍ നിന്നും കണ്ടെത്തിയ കയർ, വീട്ടുടമയും ഓട്ടോ ഡ്രൈവറുമായ അച്ഛൻ ഓട്ടോ സ്റ്റാർട്ടിന് ഉപയോഗിക്കുന്നതായിരുന്നു. കൂടാതെ ഫോറൻസിക് പരിശോധനയില്‍ മുറിയില്‍ കണ്ട വിരലടയാളം അച്ഛന്റേതാണെന്ന് റിപ്പോർട്ടില്‍ പരാമർശിച്ചു.

പോസ്റ്റ്‌മോർട്ടത്തില്‍ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്നും, കൊലയ്ക്കുശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇതോടെ സംശയത്തിന്റെ മുഴുവൻ അച്ഛന്റെ മേല്‍ വീണു.
എന്നാല്‍ റിംസിയുടെ അമ്മ ഉറച്ചുപറഞ്ഞത് ഭർത്താവ് ഇത്തരമൊരു കുറ്റം ഒരിക്കലും ചെയ്യില്ലെന്നും, കൂടാതെ റിംസിയുടെ സ്വർണ്ണമാല കാണാനില്ലെന്നും, മുറിയുടെ വാതില്‍ പുറത്തേക്ക് തുറന്ന് കിടന്നതും പുറത്തു നിന്നൊരാൾ പ്രവേശിച്ചതിന് തെളിവാണെന്നും മൊഴി നല്‍കി.

തെളിവുകളില്ലാതെ അന്വേഷണം വഴിമുട്ടുന്നു
ഒൻപതു തവണ ചോദ്യം ചെയ്തിട്ടും അച്ഛന്റെ കുറ്റത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ പോലീസിന് അറസ്റ്റ് സാധിച്ചില്ല. നാട്ടുകാരും ഈ കുടുംബത്തിനെതിരെ പരാതി ഒന്നും നല്‍കിയില്ല. അന്വേഷണം തളർന്ന് നില്‍ക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് രംഗത്ത്
മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കു കത്തയച്ചതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വസ്ത്രങ്ങളില്‍ നിന്ന് ലഭിച്ച സ്പേമിന്റെ ഡി.എൻ.എ. അച്ഛന്റെതുമായി പൊരുത്തപ്പെടാത്തതോടെ, അച്ഛൻ കുറ്റവാളിയല്ലെന്ന് പ്രഖ്യാപിച്ചു.
എന്നാല്‍ യഥാർത്ഥ പ്രതി ജാഗ്രതയിലാകാതിരിക്കാൻ ഈ വിവരം രഹസ്യമായി സൂക്ഷിച്ചു.

രഹസ്യ നിരീക്ഷണം ഫലം കണ്ടപ്പോള്‍
രാത്രികാലങ്ങളില്‍ സംശയാസ്പദരായ ആളുകളെ നിരീക്ഷിക്കവെ, 10 മാസം കഴിഞ്ഞ് 40 വയസ്സുള്ള സുനില്‍കുമാർ എന്നയാളെ ഒരു സ്ത്രീയുടെ വീട്ടില്‍ നിന്നിറങ്ങുന്നത് ക്രൈംബ്രാഞ്ച് ശ്രദ്ധിച്ചു. സുനിലിന്റെ ഡി.എൻ.എ. ശേഖരിച്ച്‌ റിംസിയുടെ വസ്ത്രങ്ങളില്‍ നിന്നുള്ളതിനോട് താരതമ്യപ്പെടുത്തുമ്ബോള്‍ പൂർണ്ണമായ പൊരുത്തം കണ്ടെത്തി.

അറസ്റ്റും കുറ്റസമ്മതവും
2018 ജൂണ്‍ 24-ന് സുനിലിനെ അറസ്റ്റ് ചെയ്തു. സമൂഹത്തില്‍ സജീവമായിരുന്ന ഈ വ്യക്തി, റിംസിയുടെ വീട്ടിന് പിന്നിലെ സ്ഥലത്തേക്ക് വരാറുണ്ടായിരുന്നു. അവിടെനിന്ന് റിംസിയെ കണ്ടതോടെ മോഹം തോന്നി.
റാത്രിയോടെ താക്കോല്‍ ശരിയാക്കാത്ത വാതില്‍ ഉപയോഗിച്ച്‌ അകത്തുകയറുകയും, നിലവിളിക്കാതിരിക്കാൻ വായടച്ച്‌ അമർത്തുകയും, ബോധം പോവുകയും ചെയ്തപ്പോള്‍ കയറുപയോഗിച്ച്‌ കഴുത്ത് ഞെരിച്ചുകൊന്ന് ശരീരത്തെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതാണെന്ന് സുനില്‍ സമ്മതിച്ചു.

നീതിക്കായി കാത്തിരുന്ന മാതാപിതാക്കള്‍
ഈ കേസില്‍ ഏറ്റവും വലിയ മാനസിക പീഡനങ്ങള്‍ അനുഭവിച്ചത് റിംസിയുടെ അച്ഛനായിരുന്നു. ആദ്യത്തെ ഫോറൻസിക് റിപ്പോർട്ട് തെറ്റിദ്ധരിപ്പിച്ചതോടെ, നിർദോഷനെ സമൂഹം കുറ്റവാളിയായി കണ്ടു..