
സ്വന്ത ലേഖിക
കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ പത്മകുമാറിനെയും കുടുംബത്തെയും കുറിച്ച് കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 24 വര്‍ഷം മുമ്ബ് അനിത കൊല്ലത്ത് പഠിക്കാൻ പോയപ്പോള്‍ അവിടെ വെച്ച് പത്മകുമാറിനെ കണ്ടു ഇഷ്ടപ്പെട്ടു അടുപ്പത്തിലായതോടെ പത്മകുമാറിനൊപ്പം അനിത വീട്ടില്‍ നിന്നും ഇറങ്ങിപോയി . പിന്നീട് വീട്ടുകാര്‍ തന്നെ കല്യാണവും നടത്തി. സഹകരണവും ഉണ്ടായിരുന്നു. പക്ഷെ പെട്ടന്നായിരുന്നു ഇരുവരുടെയും സ്വഭാവം മാറിത്തുടങ്ങിയത്. പെട്ടന്ന് കാശ് കാരനാകാനുള്ള കുറുക്ക് വഴികള്‍ കണ്ടെത്താൻ തുടങ്ങി. ആ വഴികളാണ് ഇപ്പോഴും കുടുംബം ഒന്നടങ്കം അഴിക്കുള്ളില്‍ കാരണമായത്.
എന്നാല്‍ തന്റെ അച്ഛനെയും അമ്മയെയും പോലെ തന്നെ മകളും ആ കുറുക്ക് വഴി തിരഞ്ഞെടുത്തു. അനുപമയുടെ വീട്ടിലെ ചെല്ല പേര് ഇക്രു എന്നായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി താമസിച്ചപ്പോള്‍ ആ ചെല്ലപ്പേര് വിളി കേസിലേക്ക് വേഗം എത്താൻ അന്വേഷണ സംഘത്തെ സഹായിച്ചു.അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒരു യൂട്യൂബ് ചാനലിന്റെ ഉടമയാണ് അനുപമ. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് മറ്റൊരു വാര്‍ത്തയാണ് . അനുപമയ്ക്ക് ആര്‍ട്ടിഫിഷല്‍ ഇന്റലിജൻസില്‍ നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കൃത്രിമമായി ദൃശ്യങ്ങള്‍ ചമച്ചു പിടിക്കപ്പെട്ടതോടെയാണ് യുട്യൂബില്‍ നിന്നുള്ള വരുമാനം നിലച്ചത്. മികച്ച വരുമാനം നേടിയിരുന്ന ഒരു യൂട്യൂബ് ചാനലാണ് അനുപമയുടേത്. ലക്ഷങ്ങള്‍ കിട്ടിയിരുന്ന ചാനല്‍ പിന്നീട് വരുമാനമില്ലാത്ത മേഖലയുമായി മാറി. ഇതിനു ശേഷമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ കുടുംബം പ്ലാൻ ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഈ ചാനലില്‍ ഇപ്പോള്‍ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. പ്രശസ്ത അന്താരാഷ്ട്ര സെലിബ്രിറ്റികളുടെ വിഷയങ്ങളാണ് ഈ ചാനലിലെ പ്രധാന ചര്‍ച്ച. അനുപമയാണ് അവതാരക. വളരെ മികച്ച ഇംഗ്ലീഷ് സംസാരിക്കുന്ന അനുപമയെയാണ് ഈ ചാനലില്‍ കാണാൻ സാധിക്കുന്നതും. അവതരണം മാത്രമല്ല, നൃത്തം മേക്കപ്പ് തുടങ്ങിയ വിഷയങ്ങളും അനുപമയുടെ ചാനലില്‍ കാണാം. പ്രശസ്ത ഗാനങ്ങള്‍ക്ക് അനുപമ നൃത്തം ചെയ്യുന്നുണ്ട്. കൂടുതലും വിദേശ ചുവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അനുപമയ്‌ക്ക് പ്രിയം. തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന വ്യക്തി കൂടിയാണ് താൻ എന്ന് അനുപമ ഈ ചാനലില്‍ സ്വയം വിശേഷിപ്പിക്കുന്നുണ്ട്. ഇതിനായി ഒരു വെബ്‌സൈറ്റും അനുപമ ആരംഭിച്ചിരുന്നു. ഈ വകയില്‍ വിദേശ ഫണ്ട് ലഭിച്ചിരുന്നു എന്നും വിവരമുണ്ട്.
അതുപോലെ പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവക്കാരനാണ് പത്മകുമാറെന്നാണ് പരിചയക്കാര്‍ പറയുന്നു. ചെറിയ കാര്യങ്ങള്‍ക്കു പോലും പ്രകോപിതനാകും. പ്രദേശത്തുള്ള സഹപാഠികളുമായി പോലും അടുപ്പം ഉണ്ടായിരുന്നില്ല. കൊല്ലത്ത് നിന്ന് 42 വര്‍ഷം മുൻപാണ് ഇവര്‍ ചാത്തന്നൂരില്‍ എത്തുന്നത്. മാമ്ബള്ളിക്കുന്നത്ത് 10 സെന്റ് വസ്തു വാങ്ങി വീട് വയ്ക്കുകയായിരുന്നു. 10 വര്‍ഷം മുൻപ് വീടിനോടു ചേര്‍ന്നു കുറച്ചു വസ്തു കൂടി വാങ്ങി വലിയ വീട് നിര്‍മിച്ചു. പഠിക്കാൻ മിടുക്കനായിരുന്നു. ചാത്തന്നൂര്‍ ഗവ. ഹൈസ്കൂളില്‍ ആയിരുന്നു 4 മുതല്‍ 10 വരെ പഠിച്ചത്. ക്ലാസില്‍ ഒന്നാമൻ. പ്രവേശന പരീക്ഷയിലൂടെ കൊല്ലത്ത് പ്രമുഖ എൻജിനീയറിങ് കോളജില്‍ കംപ്യൂട്ടര്‍ സയൻസിനു ചേര്‍ന്നു. ഉയര്‍ന്ന റാങ്കിലായിരുന്നു വിജയം. ഒപ്പം പഠിച്ചവര്‍ അമേരിക്ക ഉള്‍പ്പെടെ വിദേശത്താണ്. അവര്‍ വിദേശത്തേക്കു വിളിച്ചെങ്കിലും പത്മകുമാര്‍ നാട്ടില്‍ നില്‍ക്കുകയായിരുന്നു.
പഠനം കഴിഞ്ഞപ്പോള്‍ ചാത്തന്നൂരില്‍ കംപ്യൂട്ടര്‍ സെന്റര്‍ ആരംഭിച്ചു. ചില പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അതു പൂട്ടി. ഏക സഹോദരനാണ് കല്യാണി കേബിള്‍ എന്ന സ്ഥാപനം തുടങ്ങിയത്. ഈ സഹോദരൻ ജീവനൊടുക്കിയതോടെ പത്മകുമാര്‍ സ്ഥാപനം ഏറ്റെടുത്തു. കോവിഡ് കാലത്ത് അതു വിറ്റു. പിന്നീട് മത്സ്യക്കടയും ബേക്കറിയും തുടങ്ങിയെങ്കിലും രണ്ടും പരാജയപ്പെട്ടു. വരുമാനം പൂര്‍ണമായി നിലച്ചു. ബന്ധുക്കള്‍, സഹപാഠികള്‍, അയല്‍ക്കാര്‍ എന്നിവരുമായി അടുപ്പമില്ല. അതേസമയം പത്മകുമാറിനെ, താമസിപ്പിച്ചിരിക്കുന്നത് പൂജപ്പുര സെൻട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിലാണ്. പത്മകുമാറിന്റെ സുരക്ഷയെ കരുതിയാണ് അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റിയത്. കേസിലെ മറ്റു പ്രതികളായ പത്മകുമാറിന്റെ ഭാര്യ എം.ആര്‍.അനിതകുമാരി (39), മകള്‍ പി.അനുപമ (21) എന്നിവര്‍ അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ്.




