
കൊല്ലം : കൊല്ലം കൊട്ടാരക്കരയില്‍ വയോധികയെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അയല്‍വാസി പിടിയില്‍. 78 വയസുകാരിയും റിട്ട.അധ്യാപികയുമായ സരസമ്മയെയാണ് അയല്‍വാസി ആക്രമിച്ചത്. സംഭവത്തില്‍ പ്രതിയായ ശശിധരനെ (70) പോലീസ് പിടികൂടി. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷമാണ് ശശിധരൻ സരസമ്മയെ ക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.
കൊട്ടാരക്കര ഗാന്ധിമുക്കില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സരസമ്മയുടെ അയല്‍വാസിയായ ശശിധരൻ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നത് കണ്ട വയോധിക അയാളെ വടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു. പിന്നാലെ വടി പിടിച്ച് വാങ്ങിയ ശശിധരൻ സരസമ്മയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വയറില്‍ ഇടിക്കുന്നതായും വടി കൊണ്ട് ദേഹമാസകലം അടിക്കുന്നതായും എന്നിട്ടും കലി അടങ്ങാത്ത വീട്ടില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടി പോയി മർദനം തുടരുന്നതായും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. സഹായത്തിനായി സരസമ്മ നിലവില്‍ക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.
അയല്‍വാസികളായ ഇരുവരും തമ്മിലുള്ള തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവർ തമ്മില്‍ മുൻപും വഴക്കുണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയായ ശശിധരനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ സരസമ്മ ആശുപത്രിയില്‍ ചികിത്സ തേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group