കൊല്ലം ബൈപ്പാസിലുണ്ടായ രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു; മരിച്ചവരിൽ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് വാങ്ങിയ ഹോമിയോപതി ഡോക്ടറും; അവാർഡ് ദാനം കഴിഞ്ഞ് മടങ്ങവേയാണ് അപകടം

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം ബൈപ്പാസിലുണ്ടായ രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കായംകുളം കണ്ടല്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ മിനി ഉണ്ണികൃഷ്ണന്‍, ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കലക്ട്രേറ്റ് ജീവനക്കാരൻ രഞ്ജിത്തും മരിച്ചു.

മങ്ങാട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച ഡോക്ടര്‍ മിനി ഉണ്ണികൃഷ്ണൻ ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കരയിലെത്തി അവാര്‍ഡ് വാങ്ങി മടങ്ങുമ്പോഴായിരുന്നു ദുരന്തം. കനത്ത മഴയിൽ വാഹനം തെന്നിമാറി മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് പേരുണ്ടായിരുന്ന വാഹനത്തിൽ ഡോക്ടർ മിനിയും ഡ്രൈവർ സുനിലും ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. കാറിലുണ്ടായിരുന്ന കൈക്കുഞ്ഞടക്കം രണ്ട് പേര്‍ചികിത്സയിലാണ്.

ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ബൈപ്പാസിൽ തന്നെയുണ്ടായ മറ്റൊരു വാഹന അപകടത്തിൽ കൊല്ലം കലക്ട്രേറ്റ് ജീവനക്കാരനായ രഞ്ജിത്തും മരണപ്പെട്ടു. ബൈക്ക് നിയന്ത്രണം വിട്ടായിരുന്നു അപകടം. മരണപ്പെട്ട മൂന്ന് പേരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി