play-sharp-fill
വാടകയ്ക്ക് വീടെടുത്ത് തകൃതിയായി ചാരായം വാറ്റും വിൽപനയും ; കൊല്ലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും കൂട്ടാളിയും അറസ്റ്റിൽ

വാടകയ്ക്ക് വീടെടുത്ത് തകൃതിയായി ചാരായം വാറ്റും വിൽപനയും ; കൊല്ലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും കൂട്ടാളിയും അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: ലോക് ഡൗണിൽ മദ്യശാലകളും ബിവറേജ്‌സ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടതോടെ വാടകയ്ക്ക് വീടെടുത്ത് ചാരായം വാറ്റി വില്പന നടത്തിവന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും കൂട്ടാളിയും പിടിയിൽ.


കൊല്ലം പൂതക്കുളം ഈഴംവിള വിജ്ഞാന പോഷിണി ക്ലബിനു സമീപത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തിയിരുന്നു. ഇവിടെ നി്ന്ന് 90 ലിറ്ററോളം കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഇടവ ഹസിം മൻസിലിൽ നൗഫൽ (21), ഇയാളുടെ കൂട്ടാളി ഇടവ പാലവിള വീട്ടിൽ സത്യബാബു (54) എന്നിവരാണ് അറസ്റ്റിലായത്. നൗഫലും കുടുംബവും മൂന്ന് ആഴ്ചയായി ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.

ഇവിടെ വച്ച് തയ്യാറാക്കുന്ന വ്യാജമദ്യം സത്യബാബു വർക്കലയിലും പരിസരപ്രദേശങ്ങളിലും ആവശ്യക്കാർക്ക് എത്തിച്ച് നൽകുകയായിരുന്നു.

ഊന്നിൻ മൂട്, പൂതക്കുളം മേഖലയിൽ വ്യാപകമായി വ്യാജമദ്യം ലഭിക്കുന്നുണ്ടെന്ന് കൊല്ലം കമ്മിഷണർക്ക് ലഭിച്ച പരാതി ലഭിച്ചിരുന്നു. തുടർന്ന് ചാത്തന്നൂർ എ.സി.പിയുടെ നിർദ്ദേശ പ്രകാരം പരവൂർ സി.ഐ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് കോടയും വാറ്റുപകരണങ്ങളും കണ്ടെടുക്കുകയും വീട്ടിൽ വച്ച് വാറ്റ് നടത്തി വരികെയായിരുന്ന നൗഫൽ പിടിയിലായതും.

തുടർന്ന് നൗഫലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടാളിയായ സത്യബാബുവിന്റെ പേര് ലഭ്യമായത്. രാത്രി തന്നെ ഇടവയിലെ വീട്ടിൽ ചെന്ന് ് സത്യബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.