സഹോദരന്റെ മുൻഭാര്യയെ കൊന്ന് കഷണങ്ങളാക്കി: തെളിവ് നശിപ്പിക്കാൻ പല ഭാഗങ്ങളിൽ ഉപേക്ഷിച്ചു: പക്ഷേ ഇതെല്ലാം ഒരാൾ കണ്ടു: അയാളാണ്ചതിച്ചത്: പോലീസ് പ്രതിയെ പൊക്കി.

Spread the love

കൊല്‍ക്കത്ത: മാലിന്യ കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയ ശരീരഭാഗത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു. കൊലപാതകി പിടിയില്‍.
വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ടോളിഗഞ്ചിലെ മാലിന്യ കൂമ്പാരത്തില്‍ യുവതിയുടെ ശിരസ് കണ്ടെത്തിയ സംഭവത്തില്‍ ലസ്കർപാര സ്വദേശിയായ 40കാരനായ അതീഖ് ലസ്കർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരന്റെ മുൻഭാര്യയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഖതീജ ബീബി എന്ന 40കാരിയാണ് കൊല്ലപ്പെട്ടത്.

ലസ്കർപാര സ്വദേശിയായ ഇവർ വിവാഹമോചനത്തിന് ശേഷം വീട്ടുജോലി ചെയ്തായിരുന്നു മൂന്ന് കുട്ടികളെ നോക്കിയിരുന്നത്. ജോലി ചെയ്യാനായി ലോക്കല്‍ ട്രെയിനുകളില്‍ ഇവർ അതീഖ് ലസ്കറിനൊപ്പം സഞ്ചരിച്ചിരുന്നു.

പെയ്ന്റിംഗ് തൊഴിലാളിയായ ഇയാള്‍ക്ക് സഹോദരന്റെ മുൻ ഭാര്യയോട് മറ്റൊരു രീതിയില്‍ അടുപ്പം തോന്നിയതോടെ 40 കാരി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഫോണിലും സമൂഹമാധ്യമങ്ങളിലും ഖദീജ അതീഖിനെ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ ശേഷിച്ച മൃതദേഹ ഭാഗങ്ങളും പൊലീസ് കണ്ടെത്തി. 12 മണിക്കൂറിലേറെ ചോദ്യം ചെയ്തപ്പോഴാണ് 40കാരൻ സംഭവത്തേക്കുറിച്ച്‌ വിശദമാക്കിയത്. 40കാരൻ സഹോദരന്റെ മുൻ ഭാര്യയോടുള്ള പ്രണയം നിരവധി തവണ തുറന്ന് പറഞ്ഞതോടെയാണ് യുവതി ഇയാളുമായുള്ള ബന്ധം നിയന്ത്രിച്ചത്.

ഡിസംബർ 12 ന് ഉച്ചയ്ക്ക് ജോലി ചെയ്ത് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ ഇവരെ ഭക്ഷണം കഴിക്കാനെന്ന വ്യാജേന അതീഖ് ജോലി ചെയ്തിരുന്ന ഒഴിഞ്ഞ വീട്ടിലെത്തിക്കുകയായിരുന്നു. വാട്ട്സ് ആപ്പില്‍ ബ്ലോക്ക് ചെയ്തതിനെ ചൊല്ലി അതീഖ് ഇവരുമായി കലഹിക്കുകയായിരുന്നു.

ഇവിടെ വച്ച്‌ ഖദീജയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കഷ്ണങ്ങളായി മുറിച്ച്‌ പ്ലാസ്റ്റിക് കവറുകളിലാക്കി വച്ചു. ഡിസംബർ 12 ന് ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോള്‍ ഒഴിഞ്ഞയിടങ്ങള്‍ കണ്ടെത്തിവച്ച ശേഷം പിറ്റേന്ന് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.

ആരും കണ്ടില്ലെന്നാണ് പ്രതി കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ ചതിച്ചത്. പതിവ് പോലെ ജോലി സ്ഥലത്തും യുവാവ് എത്തിയിരുന്നു. യുവതിയുടെ ശിരസ് കണ്ടെത്തിയതിന് 2 കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവികളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയാണ് 40കാരനെ പൊലീസ് പിടികൂടുന്നത്