ദേവസ്വം ബോർഡ് ജീവനക്കാര്‍ക്ക് അവരുടെ ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യമെന്ന് കോടതി വിമർശനം

Spread the love

കൊച്ചി: ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.
ജീവനക്കാര്‍ക്ക് അവരുടെ ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യമെന്ന് ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. കണക്ക് സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

video
play-sharp-fill

ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണത്തിലേക്ക് കടക്കുകയാണ്. ആ ഉത്തരവിലാണ് ഇപ്പോള്‍ ശബരിമല ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെ അതിരൂക്ഷ ഭാഷയില്‍ കോടതി വിമര്‍ശിച്ചത്. ചില ജീവനക്കാര്‍ക്ക് അവരുടെ ജോലി ചെയ്യാന്‍ അല്ല പണം തിരിമറി നടത്താനാണ് താത്പര്യം.

വ്യക്തിപരമായ നേട്ടം മാത്രമാണ് ഇവരുടെ ലക്ഷ്യം, ഭക്തരെ സേവിക്കല്‍ അല്ല – ഹൈക്കോടതി വിമര്‍ശിച്ചു.
കണക്ക് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ബോര്‍ഡിന് വീണ്ടും മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമഗ്രവും കൃത്രിമം കാണിക്കാത്തതുമായ ഒരു സോഫ്റ്റ്വെയര്‍ സംവിധാനം ദേവസ്വം ബോര്‍ഡ് കണക്ക് സൂക്ഷിക്കാന്‍ ഒരുക്കണം. ഇക്കാര്യം കോടതി ആവര്‍ത്തിച്ച്‌ പറയുന്നുണ്ട്. ഇത് ബോര്‍ഡിന്റെ ഉത്തരവാദിത്വമാണ്. അടിയന്തരമായി ഇടപെടല്‍ വേണമെന്നും മുന്നറിയിപ്പ്.