കുഴൽപ്പണം കൊണ്ടുവന്ന ധർമ്മരാജന് മുറി എടുത്തുകൊടുത്തത് താനാണ്: പണത്തിനു കാവലിരുന്നത് താനാണെന്നും മുൻ ഓഫീസ് സെക്രട്ടറി സതീഷ് : കൊടകര കുഴൽപ്പണ കേസ് കുഴഞ്ഞുമറിയുന്നു: ബിജെപി നേതൃത്വത്തിന് മറുപടിയില്ലേ എന്നും സതീഷ് ചോദിക്കുന്നു.

Spread the love

കൊടകര : കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് താൻ നടത്തിയ വെളിപ്പെടുത്തലില്‍ പാർട്ടി നേതൃത്വം മറുപടി പറയണമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്.

കേസിലെ മുഴുവൻ സത്യങ്ങളും പോലീസിനോട് പറയുമെന്ന് തിരൂർ സതീഷ് പറഞ്ഞു.

പണം കൈകാര്യം ചെയ്തതിന്‍റെ തെളിവുകള്‍ കൈയിലുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുൻ ജില്ലാ ട്രഷററാണെന്നും സതീഷ് വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് സതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓഫീസിലേക്ക് ചാക്കുകെട്ടുകളില്‍ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്.

ധർമ്മരാജൻ എന്ന വ്യക്തിയാണ് പണം കൊണ്ടുവന്നത്. ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോള്‍ അവിടെ ‌ കെ. സുരേന്ദ്രൻ ഉണ്ടായിരുന്നു.

ധർമ്മരാജന് മുറി എടുത്തുകൊടുത്തത് താനാണ്. പണത്തിനു കാവലിരുന്നത് താനാണെന്നും സതീഷ് പറഞ്ഞു. കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ പണമാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.