കൊച്ചി തീരത്ത് ചരക്കു കപ്പല്‍ മുങ്ങിയ സംഭവം; കമ്പനിക്കെതിരെ ഉടൻ ക്രിമിനല്‍ കേസ് എടുക്കേണ്ടെന്ന് സര്‍ക്കാര്‍; നാശനഷ്ടങ്ങളുടെ തെളിവുകള്‍ ശേഖരിക്കും

Spread the love

കൊച്ചി: കൊച്ചി തീരത്ത് ചരക്കു കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കമ്പനിക്കെതിരെ ഉടൻ ക്രിമിനല്‍ കേസ് എടുക്കേണ്ടെന്ന് സർക്കാരിന്റെ തീരുമാനം.

കഴിഞ്ഞമാസം 29ന് മുഖ്യമന്ത്രിയും ഡയറക്ടർ ജനറല്‍ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
നാശനഷ്ടങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിന് ആയിരിക്കണം നിലവില്‍ പ്രാധാന്യം നല്‍കേണ്ടതെന്നും സർക്കാർ തീരുമാനം.

ഇത് ഇൻഷുറൻസ് ക്ലെയ്മിന് സഹായകരമാകും. കപ്പല്‍ കമ്പനിയോട് സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടും. എന്നാല്‍, ഉടൻ കേസിലേക്ക് നീങ്ങേണ്ടതില്ല എന്നാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പരാമർശം. എംഎസ് സി എല്‍സ കപ്പല്‍ കമ്പനി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാടുകാരനെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇൻഷുറൻസ് ഏജൻസി വഴി ക്ലെയിം തീർപ്പാക്കുന്നതിന് കേരളവുമായി സഹകരിക്കേണ്ടത് കമ്പനിയുടെ ആവശ്യമാണ്.

കമ്പനിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. കപ്പല്‍ മുങ്ങിയതോടെ ഉയരുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ വളരെ വലുതാണ്. കമ്പിനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിദഗ്ധർ ഉള്‍പ്പെടെ ആവശ്യമുയർത്തുമ്പോഴാണ് കേസെടുക്കേണ്ടെന്ന് സർക്കാർ അറിയിക്കുന്നത്.