കൊച്ചിയില്‍ ഒഴുക്കില്‍പ്പെട്ട ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി; രണ്ടു ദിവസം നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്

Spread the love

കൊച്ചി: കൊച്ചിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസം നീണ്ടു നിന്ന തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കായലില്‍ നീന്തുന്നതിനിടെയാണ് ടാന്‍സാനിയന്‍ കേഡറ്റ് അബ്ദുള്‍ ഇബ്രാഹിം സാലെയെ കാണാതായത്. കൊച്ചി തേവര വെണ്ടുരുത്തി പാലത്തില്‍ വെച്ചായിരുന്നു സംഭവം.

അതിനിടെ, അപകടം പരിശീലനത്തിനിടെ അല്ലെന്ന് നാവികസേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാട്ടിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ. ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥന്‍ കൊച്ചിയില്‍ എത്തിയത് എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേവര പാലത്തില്‍ നിന്ന് ചാടിയപ്പോഴാണ്‌ ഒഴുക്കില്‍പ്പെട്ടത്. പരിശീലനത്തിന്‍റെ ഭാഗമായാണ് പാലത്തില്‍ നിന്ന് ചാടിയത് എന്നാണ് ആദ്യം വന്ന വാര്‍ത്ത. നേവിയും ഫയർഫോഴ്സും രണ്ട് ദിവസമായി തെരച്ചില്‍ നടത്തി വരികയായിരുന്നു. തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.