തുമ്പിക്കൈയ്യിൽ കുരുക്കുമായി അഞ്ച് വർഷം; കഴിഞ്ഞ ദിവസം പാലക്കാടുനിന്നുള്ള സംഘം കാട്ടാനയെ കണ്ടപ്പോഴും കുരുക്കുണ്ട്.2018 ലാണ് ഈ നിലയിൽ ആദ്യം കണ്ടെത്തിയത് ; വനം വകുപ്പിന് മിണ്ടാട്ടമില്ല.

Spread the love

അതിരപ്പിള്ളിയിൽ തുമ്പിക്കൈയിൽ കുരുക്കുമായി 2018 ൽ കണ്ടെത്തിയ കാട്ടാനയെ അതേ കുരുക്കുമായി കഴിഞ്ഞ ദിവസവും കണ്ടു. നിലവിൽ ഈ കാട്ടാന കുരുക്കുമായി അലയാൻ തുടങ്ങിയിട്ട് അഞ്ച് വർഷം . ഇതുവരെ നടപടിയില്ല.

ഒടുവിൽ നാണക്കേടവുമെന്ന് കണ്ട് കാട്ടാനയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിരിക്കുകയാണ് വനം വകുപ്പ്.

അതിരപ്പിള്ളി പെരിങ്ങൽക്കുത്ത് റിസർവോയറിനടുത്താണ് തുമ്പിക്കൈ കുരുങ്ങിയ നിലയിൽ കാട്ടാന. പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ ആരിദാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ൽ ആണ് ആരിദ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. വനംവകുപ്പിനെ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പാലക്കാടുനിന്നുള്ള സംഘം ഇതേസ്ഥിതിയിൽ ഈ ആനയെ കണ്ടിരുന്നു.

ഇതിന് പിന്നാലെ, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഇടപെടലിനെ തുടർന്ന് ആനയെ കണ്ടെത്തി കുരുക്കഴിക്കാൻ ശ്രമം തുടങ്ങി. വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മിയുടെ നിർദേശ പ്രകാരം മൂന്ന് റേഞ്ചുകളിലെ ഉദ്യോഗസ്ഥർ വനമേഖലയിൽ തെരച്ചിൽ ആരംഭിച്ചു.