
കോട്ടയം :ജില്ലയിൽ പുഞ്ചകൃഷിയുടെ കൊയ്ത്ത് ആര൦ഭിച്ചതോടെ നെല്ലിന് ഗുണനിലവാരം ഇല്ലാ എന്ന പേരിൽ കിഴിവ് ഈടാക്കി കർഷകരെ ചൂഷണം ചെയ്യാനുള്ള നീക്കം നടക്കുന്നു. കിഴിവിന്റെ പേരിലുള്ള അരിമില്ലുകളുടെ തട്ടിപ്പ് അനുവദിക്കുകയില്ലാ എന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.
നിലവിൽ നല്ല ഉൽപ്പാദനമാണ് ഉണ്ടായിരുക്കുന്നത്. രാജ്യത്ത് ആകമാനം നെല്ലിന്റെ ഉൽപ്പാദനത്തിൽ കുറവുള്ള ഈ സമയത്ത് കൊള്ളലാഭ൦ ഉണ്ടാക്കാനുള്ള മില്ലുകാരുടെ ശ്രമത്തിന് ഒത്താശ ചെയ്യുന്ന പാഡി ഉദ്യോഗസ്ഥരു൦ ഉണ്ട് .
ഇത്തരം തട്ടിപ്പുകൾക്കെതിരേ കർഷകർ ജാഗരൂകരാകണമെന്ന് എബി ഐപ്പ് പറഞ്ഞു.
കാലപ്പഴക്ക൦ ചെന്ന കൊയ്ത്തു മെഷീനുകൾ ഉപയോഗിക്കുന്നത് നെല്ലിന്റെ ഗുണനിലവാരത്തിൽ സംശയം ഉണ്ടാക്കാൻ കാരണമാകുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാൽ കൊയ്ത്ത് മെഷീനുകൾക്ക് പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിനു ശേഷം മാത്രമേ കൊയ്യാൻ അനുവദിക്കാവു എന്ന കർഷകരുടെ ആവശൃ൦ ജില്ല ഭരണകൂടം ചെവിക്കൊണ്ടില്ല എന്ന പരാതിയു൦ കർഷകർക്കുണ്ട്.
കാർഷിക മേഖലയിലെ യന്ത്രവൽക്കരണ പദ്ധതിതിൽ കർഷക ഗ്രൂപ്പുകൾക്ക് എൺപതുശതമാന൦ സബ്സിഡിയിൽ കേരളത്തിൽ എറ്റവു൦ കൂടുതൽ അനുവദിക്കപ്പെട്ടത് കൊയ്ത്തു മെഷീനുകളാണ്. എന്നാൽ അവ ഉപയോഗിക്കുന്നത് അന്യ സംസ്ഥാനങ്ങളിലാണ്. അവിടുത്തെ കാലപ്പഴക്ക൦ ചെന്ന കൊയ്ത്തു മെഷീനുകൾ ഇവിടെയു൦.