
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: പന്ത്രണ്ടുവയസുകാരിയെ നാടോടി സ്ത്രീകള്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. മുഖത്ത് സ്പ്രേ അടിച്ച ശേഷം കൈയില്‍ കയറി പിടിച്ചതായി കുട്ടി കാഞ്ഞിരപ്പള്ളി പോലീസിനു മൊഴി നല്‍കി. കുട്ടിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിട്ടയച്ചു.
ഇന്നലെ ഉച്ചയ്ക്ക് പാറത്തോടാണ് സംഭവം. പാറത്തോട് ജംഗ്ഷനിലെ കടയില്‍ പോയി മടങ്ങുകയായിരുന്ന കുട്ടി ദേശീയപാതയില്‍നിന്നു വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നുപോകുമ്ബോള്‍ രണ്ട് നാടോടി സ്ത്രീകള്‍ മുഖത്ത് സ്പ്രേ അടിച്ച ശേഷം കൈയില്‍ കയറി പിടിച്ചതായി കുട്ടി കാഞ്ഞിരപ്പള്ളി പോലീസിനു മൊഴി നല്‍കി. കുതറി മാറിയ താൻ ഓടി വീട്ടില്‍ക്കയറി അമ്മയെ വിവരമറിയിക്കുകയായിരുന്നുവെന്നും കുട്ടി പോലീസിനോടു പറഞ്ഞു. ഇതനുസരിച്ച് പോലീസ് നടത്തിയ തെരച്ചലില്‍ 500 മീറ്റർ അകലെയുള്ള പള്ളിപ്പടി ജംഗ്ഷനില്‍ നിന്ന് ഒരു തമിഴ് സ്ത്രീയെ കസ്റ്റഡിയിലെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ സ്ഥലത്തു നടത്തിയ അന്വേഷണത്തിലും സിസിടിവി കാമറകള്‍ പരിശോധിച്ചതിലും ഇങ്ങനൊരു സംഭവം നടന്നതായോ ഈ സമയത്ത് നാടോടി സ്ത്രീകളെ പരിസരത്ത് കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു. കുട്ടിയുടെ മുഖത്ത് സ്പ്രേ അടിച്ചതായി പരിശോധിച്ച ഡോക്ടർമാരും സ്ഥിരീകരിച്ചില്ലെന്നും പോലീസ് അറിയിച്ചു.
ആക്രി പെറുക്കി ജീവിക്കുന്ന തമിഴ് സ്ത്രീ മുണ്ടക്കയം പുലിക്കുന്നില്‍ 10 വർഷമായി സ്ഥിരത്താമസക്കാരിയാണെന്നും കുട്ടിയുടെ മൊഴിപ്രകാരം ഇവർക്കെതിരേ കേസെടുത്തതായും പോലീസ് അറിയിച്ചു. എന്നാല്‍, ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കാഞ്ഞിരപ്പള്ളി പോലീസ് അറി യിച്ചു.