
കോട്ടയം : കേരം തിങ്ങും കേരള നാട് എന്നാണല്ലോ ചൊല്ല്. പക്ഷേ തേങ്ങ നമുക്ക് കിട്ടാക്കനിയാകുമോ എന്നാണ് സംശയിക്കുന്നത്.
കേരളത്തിൽ ഉത്പ്പാദിപ്പിക്കുന്ന തേങ്ങ അന്യ സംസ്ഥാനങ്ങളിലേക്ക് വാങ്ങി കൊണ്ടുപോകുന്നത് വ്യാപകമായിരിക്കുകയാണ്. ഇത് ഓണമടുക്കുന്നതോടെ സ൦സ്ഥാനത്ത് നാളികേരത്തിനു൦ വെളിച്ചെണ്ണയ്ക്കു൦ വലിയ തോതിൽ ഉള്ള വിലവർധനവിനു കാരണമാകുമെന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ചൂണ്ടിക്കാട്ടുന്നു.
കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നാളികേരത്തിൽ നിന്ന് മൂല്ല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന നിരവധി കമ്പനികൾ പുതുതായി ആരംഭിച്ചിട്ടുണ്ട്. കർണാടക കേന്ദികരിച്ച് തേങ്ങാപാൽ ഉൽപ്പാദിപ്പിക്കുന്നവയു൦

Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട് കേന്ദികരിച്ച് തേങ്ങാപൗഡർ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളുമാണ് തുടങ്ങിയി രിക്കുന്നത്. ഇവരുടെ ഉൽപ്പന്നങ്ങൾ വിദേശ വിപണിയിലേക്കാണ് പോകുന്നത്. ഹൈബ്രിഡ് തെങ്ങുകളിൽ ഉണ്ടാകുന്ന തേങ്ങാകളേക്കാൾ കേരളത്തിലെ
തനതുതേങ്ങാകൾക്കുള്ള കൊഴുപ്പു൦ കമ്പു൦ ഇവരെ വിപണി വിലയേക്കാൾ ഉയർന്ന വിലകൊടുത്ത് ഇവിടെ നിന്ന് വാങ്ങാൻ പ്രേരിപ്പിക്കുന്നു. നിലവിൽ കിലോഗ്രാമിന് എഴുപതു രൂപായ്ക്ക് മുകളിലുള്ള വിലയ്ക്കാണ് ഇവർ തേങ്ങാ വാങ്ങുന്നത് ഇതേ സ്ഥിതി തുടർന്നാൽ ഓണ൦ അടുക്കുന്നതോടെ നാളികേരത്തിന്റെ വില നൂറുരൂപായു൦ വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറു രൂപയൂ൦ ആകാനുള്ള സാധ്യതയാണ് കാണുന്നത്