വിലക്കയറ്റത്തിൽ അഞ്ചാം മാസവും നമ്പർ വൺ കേരളം തന്നെ

Spread the love

കേരളം കഴിഞ്ഞ ജനുവരി മുതല്‍ വിലക്കയറ്റത്തില്‍ നമ്പർ വണ്‍ ആണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനുവരിയില്‍ 6.79%, ഫെബ്രുവരിയില്‍ 7.31%, മാർച്ചില്‍ 6.59%, ഏപ്രിലില്‍ 5.94%, മേയില്‍ 6.46% എന്നിങ്ങനെയാണ് കേരളത്തിലെ പണപ്പെരുപ്പം.

ഇക്കഴിഞ്ഞമാസം 6 വർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞിട്ടും കേരളത്തില്‍ കടകവിരുദ്ധമായി കൂടി.ദേശീയതലത്തില്‍‌ നിത്യോപയോഗ വസ്തുക്കളുടെ ചില്ലറ വിലക്കയറ്റത്തോത് മേയില്‍ 2.82 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.

ഏപ്രിലിലെ 3.16 ശതമാനത്തില്‍ നിന്നാണ് പണപ്പെരുപ്പം കൂടുതല്‍ താഴേക്കുപോയത്. എന്നാല്‍, കേരളത്തിലാകട്ടെ ഏപ്രിലിലെ 5.94 ശതമാനത്തില്‍ നിന്ന് വിലക്കയറ്റത്തോത് മേയില്‍ 6.46 ശതമാനത്തിലേക്ക് കൂടി. എന്നുമാത്രമല്ല, വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന ‘ഒന്നാംറാങ്ക്’ തുടർച്ചയായ 5-ാം മാസവും നിലനിർത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് കഴിഞ്ഞമാസം 22 വലിയ (മേജർ) സംസ്ഥാനങ്ങളില്‍ 12 എണ്ണവും ദേശീയ ശരാശരിയായ 2.8 ശതമാനത്തിനും താഴെയാണ് റീട്ടെയില്‍ പണപ്പെരുപ്പം രേഖപ്പെടുത്തിയത്. തെലങ്കാനയില്‍ 0.55 ശതമാനമേയുള്ളൂ. ബിഹാറില്‍ 1.52%. ആന്ധ്രയില്‍ 1.69%.

തമിഴ്നാട്ടില്‍ 2.81 ശതമാനവും കർണാടകയില്‍ 3.19 ശതമാനവുമാണ്. പഞ്ചാബ് (5.21%), ജമ്മു കശ്മീർ (4.55%), ഹരിയാന (3.67%), ഉത്തരാഖണ്ഡ് (3.47%) എന്നിവയാണ് കേരളത്തിന് തൊട്ടുപിന്നാലെ യഥാക്രമം ഉയർന്ന പണപ്പെരുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലുള്ളത്.

ഏപ്രിലിലെ 6.46 ശതമാനത്തില്‍ നിന്ന് ഗ്രാമങ്ങളില്‍ കഴിഞ്ഞമാസം പണപ്പെരുപ്പം 6.88 ശതമാനത്തിലേക്കും നഗരങ്ങളില്‍ 4.91ല്‍ നിന്ന് 5.65 ശതമാനത്തിലേക്കും കൂടി. ഏപ്രിലില്‍ 4.26 ശതമാനം പണപ്പെരുപ്പവുമായി ടോപ് 5ല്‍ കർണാടകയും ഉണ്ടായിരുന്നു.

മേയില്‍ 3.19 ശതമാനത്തിലേക്ക് പണപ്പപ്പെരുപ്പം നിയന്ത്രിച്ച്‌ കർണാടക ടോപ് 5ല്‍‌ നിന്ന് പുറത്തുകടന്നു.