കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് വിസിയുടെ അടുത്ത പ്രഹരം; ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതില്‍ വിലക്ക്; വണ്ടി ഗ്യാരേജിലേയ്ക്ക് മാറ്റാൻ നിര്‍ദ്ദേശം

Spread the love

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ. മോഹൻ കുന്നുമ്മലും റജിസ്ട്രാർ ഡോ കെഎസ് അനില്‍കുമാറും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്.

റജിസ്ട്രാർക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയിരുന്ന വാഹനം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് വിസി ഉത്തരവിറക്കി. കാർ സർവകലാശാല ഗാരേജിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സർവകലാശാലയില്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് വിസിയും റജിസ്ട്രാറും തമ്മിലുള്ള തർക്കങ്ങള്‍ ആരംഭിച്ചത്. ഈ സംഭവത്തിനു പിന്നാലെ റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസർക്കുമാണ് പുതിയ നിർദ്ദേശം നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവറുടെ പക്കല്‍ നിന്ന് കാറിന്റെ താക്കോല്‍ വാങ്ങി മിനി കാപ്പനെ ഏല്‍പ്പിക്കാനും തുടർന്ന് വാഹനം സർവകലാശാലയുടെ ഗാരേജില്‍ സൂക്ഷിക്കാനുമാണ് ഉത്തരവില്‍ പറയുന്നത്.