
കന്യാസ്ത്രീയുടെ കന്യാ ചർമ്മം കൃത്രിമം..! അഭയക്കൊലക്കേസിൽ ഏറെ നിർണ്ണായകമായ വെളിപ്പെടുത്തൽ; സിസ്റ്റർ സ്റ്റെഫി കുടുക്കിലേയ്ക്ക്; കന്യകയാണ് എന്നു തെളിയിക്കാൻ സ്റ്റെഫി ശസ്ത്രക്രിയ നടത്തി
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: കേരളത്തെ ഇളക്കിമറിച്ച, ഇന്നും കേരളം ചർച്ച ചെയ്യുന്ന അഭയക്കേസിന്റെ വിചാരണ ഘട്ടത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തൽ. കേരളത്തിലെ കത്തോലിക്കാ സഭയുടെ അപചയം, ചർച്ച ചെയ്യുമ്പോൾ ആദ്യം വരുന്ന പേരുകളൊന്നായിരുന്നു സിസ്റ്റർ അഭയയുടേത്. ക്രൂരമായി കൊലപ്പെടുത്തി കോൺവെന്റിലെ കിണറ്റിൽ തള്ളിയ അഭയയ്ക്കു കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇതുവരെയും നീതി ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ അഭയക്കേസിന്റെ നിർണ്ണായക വിചാരണയിലെ വിവരങ്ങൾ പുറത്തു വരുന്നത്.
കേസിലെ രണ്ടാം പ്രതി സിസ്റ്റർ സെഫിയെ അറസ്റ്റിന് ശേഷം നടത്തിയ മെഡിക്കൽ പരിശോധനയിൽ സ്റ്റെഫി കന്യകയാണ് എന്ന് സ്ഥാപിക്കാൻ ഹൈമനോപ്ലാസ്റ്റി സർജറി നടത്തിയതായി കണ്ടെത്തിയെന്ന് സിബിഐ ഡിവൈഎസ്പി മൊഴി നൽകി. ഇക്കാര്യം അവരെ പരിശോധിച്ച ഡോക്ടർമാരാണ് തന്നോട് പറഞ്ഞതെന്നും സിബിഐ അന്വേഷണ സംഘത്തിലെ അംഗമായ ചെന്നൈ യൂണിറ്റ് സിബിഐ ഡി.വൈ.എസ്പി. ആയിരുന്ന എൻ.സുരേന്ദ്രൻ മൊഴി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പൊലീസ് സർജനായ ഡോ. പി. രമയും പ്രിൻസിപ്പൽ ഡോ. ലളിതാംബിക കരുണാകരനുമാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നാണ് പ്രോസിക്യൂഷൻ നാൽപത്തിമൂന്നാം സാക്ഷിയായി മൊഴി നൽകിയ എൻ സുരേന്ദ്രൻ വ്യക്തമാക്കിയത്. അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് രണ്ടാം പ്രതി സിസ്റ്റർ സ്റ്റെഫി മെഡിക്കൽ പരിശോധന നടത്തുവാൻ കസ്റ്റഡിയിൽ വാങ്ങി കൊണ്ടുപോയത് താനായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി.
2008 നവംബർ 25 ന് പരിശോധന നടത്തിയപ്പോഴാണ് കന്യാ ചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് കണ്ടെത്താൻ ഇടയായതെന്നും അദ്ദേഹം മൊഴി നൽകി. സിബിഐ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഡി.വൈ.എസ്പി. ആയിരുന്ന സലിം, സർക്കിൾ ഇൻസ്‌പെക്ടർ അബ്ദുൾ അസീസ് എന്നിവരെയും സിബിഐ കോടതി വിസ്തരിച്ചു.
2008 നവംബർ 18 നാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതേ തുടർന്നാണ് മെഡിക്കൽ പരിശോധന നടത്തിയത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോൾ 28 വർഷം കഴിഞ്ഞു. ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ പ്രതികളാണ് ഇപ്പോൾ വിചാരണ നേരിടുന്നത്. പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം അന്തിമ ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. കേസിന്റെ വിചാരണ 30 ന് തുടരും.
രാഷ്ട്രീയ കേരളത്തിൽ ഏറ്റവും അധികം അട്ടിമറികൾ നടന്ന കേസാണ് അഭയ കേസ്. ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് അഭയ സാക്ഷ്യം വഹിക്കേണ്ടി വന്നതാണ് കൊലാപാതകത്തിലേക്ക് നയിച്ചത് എന്നാണ് കേസ് അന്വേഷിച്ച് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഈ കേസ് ശക്തമായി മുന്നോട്ടു പോകുന്ന ഘട്ടത്തിൽ കേസ് അട്ടിമറിക്കാൻ വേണ്ടി സിസ്റ്റർ സെഫി നടത്തിയ ശ്രമങ്ങളിൽ പ്രധാനമായിരുന്നു കന്യാചർമ്മം വെച്ചുപിടിപ്പിക്കൽ.
കന്യാസ്ത്രീയെന്ന നിലയിൽ താൻ കന്യകയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി സെഫി നടത്തിയ കള്ളക്കളി വ്യക്തമാക്കുന്നതാണ് സിബിഐ സമർപ്പിച്ച കുറ്റപത്രം. കേസിലെ മൂന്നാം പ്രതിയായ സിസ്റ്റർ സെഫിക്ക് കന്യാചർമ്മം വച്ചുപിടിപ്പിക്കാൻ ‘ഹൈമനോ പ്ലാസ്റ്റി’ സർജറി നടത്തിയിരുന്നു. ആലപ്പുഴയിലെ ടി ഡി മെഡിക്കൽ കോളേജിൽ സെഫിക്ക് കന്യാചർമ്മം വെച്ചുപിടിപ്പിക്കൾ ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടർമാർ അടക്കം മൊഴി നൽകിയ വിവരം സഹിതം കുറ്റപ്പത്രത്തിലെ 29ാം പേജിലെ പാരഗ്രാഫ് 53ൽ വ്യക്തമാക്കുന്നുണ്ട്.
അഭയക്കേസിൽ തെളിവ് നശിപ്പിക്കാൻ ഏതറ്റം വരെ പോകാനും പ്രതികൾ തയാറായതിന്റെ തെളിവാണ് ഇത്. കന്യകയാണെന്ന് തെളിയിക്കാൻ കൃത്രിമമായി കന്യാചർമ്മം വച്ചുപിടിപ്പിക്കുന്ന ശസ്ത്രിക്രിയയ്ക്ക് സിസ്റ്റർ സെഫി വിധേയമായിരുന്നതായി സിബിഐ കോടതി മുമ്ബാകെ ബോധിപ്പിച്ചത്. സിസ്റ്റർ സെഫിയും ഫാദർ തോമസ് കോട്ടൂരും അവിഹിത ബന്ധത്തിലേർപ്പെടുന്നത് കണ്ട കാര്യം പുറത്തറിയാതിരിക്കാനാണ് പ്രതികൾ അഭയയെ കൊലപ്പെടുത്തിയത്. താൻ കന്യകയാണെന്ന് തെളിഞ്ഞാൽ കേസ് ദുർബലമാകുമെന്ന് കണ്ടതിനെ തുടർന്നാണ് സെഫി ഈ കടുംകൈയ്ക്ക് മുതിർന്നത്.
ആലപ്പുഴ മെഡിക്കൽ കോളെജിൽ നടത്തിയ പരിശോധനയിൽ ആധുനിക ശസ്ത്രക്രിയയിലൂടെ കൃത്രിമമായി സെഫി കന്യാചർമ്മം വച്ചുപിടിപ്പിച്ചെന്ന വിവരമാണ് പുറത്തുവന്നത്. ഇക്കാര്യം സിബിഐ കോടതി കുറ്റപത്രത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നത്. സിസ്റ്റർ സെഫി ഉൾപ്പടെയുള്ളവരെ ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രൊഫ.ലളിതാംബികയും രമാദേവിയും അടക്കമുള്ള പ്രഗല്ഭ ഗൈനക്കോളജിസ്റ്റ് മെഡിക്കോ ലീഗൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കന്യാചർമ്മം വെച്ചുപിടിപ്പിച്ച വിവരം പുറത്തുവന്നത്. കുറ്റപത്രം സമർപ്പിച്ചപ്പോൾ ഒപ്പം ചേർത്ത റിപ്പോർട്ടിൽ, സിസ്റ്റർ സെഫിയുടെ മാറിടങ്ങൾ പരിശോധിച്ചപ്പോൾ നിരന്തരമായി സംഭോഗത്തിൽ ഏർപ്പെട്ടിരുന്നതുമൂലം ഉടവുതട്ടിയ നിലയിലായിരുന്നു എന്നതുകൂടി കണ്ടെത്തിയിരുന്നു.
അഭയ കേസിനെ സംബന്ധിച്ചിടത്തോളം ഇത് നിർണായകമായ കാര്യമായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഒരു സ്ത്രീയുടെ ലൈംഗികാനുഭവങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി എന്ന തരത്തിലുള്ള പ്രചാരണവും നടന്നിരുന്നു. ഒരു കന്യാസ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ കേസിൽ നിർണായകമായിരുന്നു. ഫാദർ തോമസ് കോട്ടൂരുമായി ആത്മബന്ധം ഉണ്ടായിരുന്ന സെഫി ‘തോമസ് കുട്ടി’യെന്നാണ് വികാരിയെ വിളിച്ചിരുന്നത്. അഭയയെ കൊലപ്പെടുത്താൻ മോട്ടീവായ കാര്യം നിഷേധിക്കുന്നതിനായാണ് കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചതിലൂടെ സെഫി ശ്രമിച്ചത്. സെഫിയെയും കോട്ടൂരിനെയും സഹായിക്കാൻ അന്ന് കത്തോലിക്കാ സഭയിലെ പ്രമുഖരും രംഗത്തുണ്ടായിരുന്നു.
ഒരു ചെറിയ ശസ്ത്ര ക്രിയയിലൂടെ സ്ത്രീകൾക്ക് തങ്ങളുടെ പരിശുദ്ധി നഷ്ടപ്പെട്ടവർക്ക് അത് വീണ്ടെടുക്കാമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വാഗ്ദാനമാണിത്. കന്യാചർമ്മ പുനഃസ്ഥാപന ശസ്ത്രക്രിയ (ഹൈമനോ പ്ലാസ്റ്റി)യെ സാദാ പ്ലാസ്റ്റിക് സർജറിയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഇത്തരം സർജറികൾ ഇന്ന് അമേരിക്കയിലും യൂറോപ്പിലും ഒരു സാദാ സംഭവമായി മാറിയ സംഭവം ഇപ്പോൾ കേരളത്തിലും വ്യാപകമായി നടക്കുന്നുണ്ട്.
ഈ ചെറു ശസ്ത്രക്രിയയിലൂടെ ഛേദ്ദിക്കപ്പെട്ട ചർമ്മം പുനഃസ്ഥാപിക്കാൻ കഴിയും. ശസ്ത്രക്രിയ ചെയ്താലും അധികം ദിവസം ആശുപത്രിയിൽ കഴിയേണ്ട ആവശ്യമില്ലാത്തതിനാൽ വിവാഹത്തിന് ഏതാനും ദിവസം മുമ്ബ് വേണമെങ്കിലും ഇതിന് വിധേയയാകാൻ വലിയ ബുദ്ധിമുട്ടില്ല. എന്നാൽ ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ടെങ്കിൽ മൂന്ന് മാസത്തേക്ക് ലൈംഗിക ബന്ധത്തിലേർപ്പെടാതിരിക്കുകയാണ് നല്ലതെന്നും ഡോക്ടർമാർ ഉപദേശിക്കാറുണ്ട്. പല രാജ്യങ്ങളിലും ഹൈമണോറഫി നിയമപരമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒട്ടേറെ രാജ്യങ്ങളിൽ ഇപ്പോഴും ഇതിന് നിയമപരമായി വിലക്കുണ്ട്.
മറ്റു പല കാര്യങ്ങളിലുമെന്ന പോലെ ഈയൊരു സൗകര്യത്തെയും പലരും തെറ്റായി ഉപയോഗിക്കുന്ന പ്രവണതകളും കുറവല്ല. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്ന പലരും തന്റെ മോശം ഭൂതകാലം മറച്ചുവെയ്ക്കുന്നതിനായി ഹൈമണോറഫിയെ ആശ്രയക്കാറുണ്ട്.
ഇതിന് പുറമെ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും പലരും ഈയൊരു വിദ്യയുടെ സഹായം തേടാറുണ്ട്. കന്യാചർമ്മം പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയ ചെയ്യുന്ന നൂറുകണക്കിന് ആശുപത്രികൾ ഇന്ത്യയിലുണ്ട്. യുവതികളും ചില മധ്യവയസ്‌കരിലുമാണ് കന്യാചർമ്മം പുനഃസ്ഥാപിക്കലിന് വിധേയമാക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. വിവാഹസമയം അടുക്കുമ്‌ബോഴാണ് പലരും ഈ ശസ്ത്രക്രിയക്ക് വിധേയരാകുന്നതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ പറയുന്നു. വധു കന്യക ആയിരിക്കണമെന്ന മിഥ്യാധാരണ നിമിത്തമാണ് പല പെൺകുട്ടികളും കന്യാചർമ്മം ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത്.
മുബൈയിൽ ഈ ശസ്ത്രക്രിയക്ക് അര ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഈടാക്കാറുണ്ട്. എന്നാൽ അഹമ്മദാബാദിലും ബാംഗ്ലൂരിലും കൊൽക്കത്തയിലും 15000 രൂപയ്ക്കും 20000 രൂപയ്ക്കും ശസ്ത്രക്രിയ നടത്താം. ഗൈനക്കോളജി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിവർഷം 20000-ൽ അധികം സ്ത്രീകൾ ഇന്ത്യയിൽ കന്യാചർമ്മം പുനഃസ്ഥാപിക്കൽ സർജറിക്ക് വിധേയമാകുന്നുണ്ട്. ഇന്ത്യയിൽ ചികിത്സാചെലവ് വളരെ കുറവായതിനാൽ ധാരാളം വിദേശികൾ മുംബൈ, ഡൽഹി, ബാംഗ്ലൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആശുപത്രികളിൽ കന്യാചർമ്മം പുനഃസ്ഥാപിക്കലിന് എത്തുന്നുണ്ട്.