video
play-sharp-fill

കടകളും സാമ്പത്തിക സ്ഥാപനങ്ങളും തുറക്കാൻ ഉടമകൾക്ക് നിർദേശവുമായി കേരളാ പൊലീസ് ; ഇനിമുതൽ കടകളിൽ ഉപഭോക്താവിന് ചെലവഴിക്കാനുള്ള പരമാവധി സമയം നിജപ്പെടുത്തണം : നിർദേശങ്ങൾ ഇങ്ങനെ

കടകളും സാമ്പത്തിക സ്ഥാപനങ്ങളും തുറക്കാൻ ഉടമകൾക്ക് നിർദേശവുമായി കേരളാ പൊലീസ് ; ഇനിമുതൽ കടകളിൽ ഉപഭോക്താവിന് ചെലവഴിക്കാനുള്ള പരമാവധി സമയം നിജപ്പെടുത്തണം : നിർദേശങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊവിഡ് കാലത്ത് സാമൂഹികാകലം ഉൾപ്പെടെയുള്ളവ ഉറപ്പാക്കാൻ പൊലീസിന് മുഖ്യമന്ത്രി അധികചുമതല നൽകിയതോടെ കടകളും സാമ്പത്തിക സ്ഥാപനങ്ങളും തുറക്കാൻ ഉടമകൾക്ക് നിർദേശങ്ങളുമായി കേരളാ പൊലീസ്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. മാർജിൻ ഫ്രീ ഉൾപ്പെടെയുള്ളവ തുറക്കുന്നത് സംബന്ധിച്ചാണ് പൊലീസിന്റെ നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർദേശങ്ങൾ ഇങ്ങനെ

1. മാർജിൻഫ്രീ ഉൾപ്പെടെയുളള ഹൈപ്പർമാർക്കറ്റുകളിൽ നൂറ് ചതുരശ്രമീറ്ററിന് ആറ് പേർ എന്ന നിലയിൽ മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ.

2. വളരെ അത്യാവശ്യം ജീവനക്കാരെ മാമ്രേ സ്ഥാപനങ്ങളിൽ നിയോഗിക്കാവൂ.

3. ഉപഭോക്താക്കൾക്ക് കാത്തുനിൽക്കാൻ വേണ്ടി കടകൾക്കു മുന്നിൽ സാമൂഹിക അകലം പാലിച്ച് വൃത്തം വരയ്‌ക്കേണ്ടതാണ്.

4. കടകളിൽ ഉപഭോക്താവിന് ചെലവഴിക്കാനുളള പരമാവധി സമയം നിജപ്പെടുത്തണം.

5. ഉപഭോക്താക്കൾക്ക് പ്രവേശിക്കാനാകാത്ത ചെറിയ കടകൾക്ക് മുന്നിൽ വൃത്തം വരച്ച് കൃത്യമായ സാമൂഹിക അകലത്തോടെ ഉപഭോക്താക്കളെ വരി നിർത്തണം.ഉത്തരവാദിത്തം കട ഉടമകൾക്കായിരിക്കും.

6. സാമൂഹിക അകലം ലംഘിക്കുന്ന തരത്തിലുളള ഒരു പ്രവൃത്തികളും ബാങ്കുകൾ മുതലായ സാമ്പത്തിക സ്ഥാപനങ്ങളിൽ ഉണ്ടാകാൻ പാടില്ല. അവയ്ക്ക് മുന്നിൽ കൂട്ടം കൂടി നിൽക്കുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ഉപഭോക്താക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ഉൾക്കൊളളുന്ന പോസ്റ്ററുകൾ കടകൾക്ക് മുന്നിൽ പതിക്കാൻ നേരത്തേ നിർദ്ദേശിച്ചിരുന്നു. എന്നാൽ പല സ്ഥലത്തും ഇത് പാലിച്ചതായി കാണുന്നില്ല. ഇക്കാര്യങ്ങൾ പരിശോധിക്കാൻ പോലീസ് ആസ്ഥാനത്തെ സ്‌പെഷ്യൽ ടീം വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉപഭോക്താക്കൾക്കായി കടകൾക്കു മുന്നിലും അകത്തും മലയാളത്തിലും ഇംഗ്ലീഷിലുമാണ് പോസ്റ്റർ പതിക്കേണ്ടത്.