നിയമസഭാ സമ്മേളനം ഇടവേളക്ക് ശേഷം നാളെ പുനരാരംഭിക്കും; സഭാ നടപടികൾ ഒക്ടോബർ 10 വരെ തുടരും

Spread the love

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇടവേളയ്ക്ക് ശേഷം നാളെ (ഒക്ടോബർ 6, തിങ്കളാഴ്‌ച) വീണ്ടും നടക്കും. സഭാ നടപടികൾ ഒക്ടോബർ 10 വരെ തുടരും. സുപ്രധാനമായ സാമ്പത്തിക വിഷയങ്ങൾ നാളെ സഭയിൽ ചർച്ച ചെയ്യും. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ അധികമായി പണം ആവശ്യപ്പെടുന്ന ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും ഈ ദിവസം നടക്കും.

2025-ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബിൽ.

2025-ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല (ഭേദഗതി) ബിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025-ലെ മലയാളഭാഷാ ബിൽ.

2025-ലെ കേരള പൊതു സേവനാവകാശ ബിൽ. എന്നീ ബില്ലുകളും നാളെ അവതരിപ്പിക്കും.

ഒക്ടോബർ 7ന് ധനവിനിയോഗ ബിൽ പരിഗണിക്കും

സാമ്പത്തിക നടപടികളുടെ തുടർച്ചയായി ഒക്ടോബർ 7, ചൊവ്വാഴ്ച ഉപധനാഭ്യർത്ഥനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ധനവിനിയോഗ ബിൽ (Appropriation Bill) സഭ പരിഗണിക്കും.

ഒക്ടോബർ 8, ബുധൻ, ഒക്ടോബർ 9, വ്യാഴം എന്നീ ദിവസങ്ങൾ പ്രധാനമായും സർക്കാർ കാര്യങ്ങൾക്കും, മുമ്പ് അവതരിപ്പിക്കപ്പെട്ടതും കമ്മിറ്റികളുടെ പരിഗണനയിലുള്ളതുമായ ബില്ലുകൾ ചർച്ച ചെയ്ത‌് പാസ്സാക്കുന്നതിനും വേണ്ടിവേണ്ടി വിനിയോഗിക്കും. ഈ ദിവസങ്ങളിൽ സുപ്രധാന നിയമനിർമ്മാണങ്ങൾ സഭയിൽ പൂർത്തിയാക്കും.

സമ്മേളനം പിരിയുന്ന അവസാന ദിവസമായ ഒക്ടോബർ 10, വെള്ളിയാഴ്ച അനൗദ്യോഗികാംഗങ്ങളുടെ കാര്യം ഒഴിവാക്കി പകരം ഗവൺമെന്റ് കാര്യങ്ങൾക്കായി പൂർണ്ണമായി വിനിയോഗിക്കാൻ സമിതി ശുപാർശ ചെയ്തു.