കേരളാ യൂണിവേഴ്‌സിറ്റിയിലെ ഇടിമുറിയില്‍ വിധികർത്താവിന് മർദ്ദനമേറ്റുവെന്ന് ആക്ഷേപം ; സംഘാടക സമിതി അംഗങ്ങളായ എസ്.എഫ്.ഐക്കാർ മർദ്ദിച്ച്‌ അവശരാക്കിയെന്നാണ് ആരോപണം ; പൊലീസിന് കൈമാറിയത് അടുത്ത ദിവസം ഉച്ചയോടെ ; കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണം നേരിട്ട വിധികർത്താവ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ട സംഭവം പുതിയ തലത്തിലേക്ക്…

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കണ്ണൂർ: കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണം നേരിട്ട വിധികർത്താവ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ട സംഭവം പുതിയ തലത്തിലേക്ക്.

കേരളാ യൂണിവേഴ്‌സിറ്റിയിലെ ഇടിമുറിയില്‍ വിധികർത്താവിന് മർദ്ദനമേറ്റുവെന്നാണ് ആക്ഷേപം. ഇതിനൊപ്പം മാലയും മോഷ്ടിച്ചുവെന്നാണ് സൂചന. കണ്ണൂർ താഴെചൊവ്വ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ‘സദാനന്ദാലയ’ത്തില്‍ പി.എൻ. ഷാജിയെയാണ്(പൂത്തട്ട ഷാജി) ബുധനാഴ്ച വൈകീട്ട് ആറരയോടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകന്റെ മുഖത്ത് മർദനമേറ്റ പാടുണ്ടായിരുന്നു. എന്റെ കാലുപിടിച്ച്‌ തെറ്റൊന്നുംചെയ്തിട്ടില്ലെന്ന് കരഞ്ഞുപറഞ്ഞു. തിരുവനന്തപുരത്തേക്ക് പോകുമ്ബോള്‍ ഷാജിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ മാല മടങ്ങിയെത്തിയപ്പോള്‍ കാണാനില്ലായിരുന്നുവെന്ന് ഷാജിയുടെ അമ്മ പൂത്തട്ട ലളിത പറയുന്നു. അതായത് മർദ്ദന ശേഷം ഷാജിയുടെ കഴുത്തിലെ മാലയും ഊരിയെടുത്തുവെന്നാണ് സംശയം. എസ് എഫ് ഐ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നതെന്ന് കഴിഞ്ഞി ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ഷാജിയുടെ മരണം എസ്.എഫ്.ഐ. നടത്തിയ കൊലപാതകമാണെന്ന് ആരോപിച്ച്‌ കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തിയിട്ടുണ്ട്.

ഗരുതരമായ ആരോപണമാണ് ഉയരുന്നത്. കലോത്സവത്തിലെ മാർഗംകളിയില്‍ തങ്ങള്‍ പറഞ്ഞ മത്സരാർഥികള്‍ക്ക് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. നേതാക്കള്‍ ഷാജിയെ നേരിട്ടും ഫോണിലും ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്തതായാണ് ആരോപണം. എസ് എഫ് ഐയും സിപിഎമ്മും ആരോപണം നിഷേധിച്ചിട്ടുണ്ട്.

ഷാജിയെ കുടുക്കിയതാണെന്ന് ആരോപിച്ച്‌ സഹോദരൻ അനില്‍കുമാർ രംഗത്തെത്തി. അടുത്തസുഹൃത്തുക്കളാണ് ഇതിനുപിന്നിലെന്ന് ഷാജി പറഞ്ഞതായി അനില്‍ വ്യക്തമാക്കി. ഷാജി കോഴവാങ്ങില്ലെന്നും നൃത്തം പരിശീലിപ്പിച്ചതിനുള്ള ഫീസ് വാങ്ങിയെടുക്കാൻപോലും ശേഷിയില്ലാത്തയാളാണെന്നും ഓള്‍ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നയൻതാര മഹാദേവൻ പറഞ്ഞു. മാനസികവിഷമത്തെ തുടർന്ന് ആത്മഹത്യചെയ്‌തെന്നാണ് കണ്ണൂർ സിറ്റി പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മുറിയില്‍നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍, താൻ നിരപരാധിയാണെന്നും പിന്നില്‍ കളിച്ചവരെ ദൈവം രക്ഷിക്കട്ടെയെന്നും എഴുതിയിരുന്നു.

ഷാജി അടക്കമുള്ള മൂന്ന് പ്രതികളെയും എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചെന്ന ആക്ഷേപവും ശക്തമാണ്. ഷാജി, ജോമെറ്റ്, സൂരജ് എന്നിവരെ 8ന് യൂണിവേഴ്സിറ്റി കോളേജിലെ ‘ഇടിമുറി’യില്‍ കൊണ്ടുപോയി സംഘാടക സമിതി അംഗങ്ങളായ എസ്.എഫ്.ഐക്കാർ മർദ്ദിച്ച്‌ അവശരാക്കിയെന്നാണ് ആരോപണം. അതിനുശേഷം അടുത്ത ദിവസം ഉച്ചയോടെയാണ് ഇവരെ പൊലീസിന് കൈമാറിയത്. എന്നാല്‍, പൊലീസിന് കൈമാറുമ്ബോള്‍ തങ്ങള്‍ നിരപരാധികളാണെന്ന് മാത്രമാണ് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എസ്.എഫ്.ഐക്കാർ മർദ്ദിച്ചെന്ന് ഷാജിയും മറ്റുള്ളവരും മൊഴി നല്‍കിയിട്ടില്ലെന്ന് കന്റോണ്‍മെന്റ് സിഐ പറഞ്ഞു. മർദ്ദിച്ചെന്ന ആ?രോപണം എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാസെക്രട്ടറി ആദർശ് നിഷേധിച്ചു.