
സ്വന്തം ലേഖിക
ന്യൂഡൽഹി: കേരളത്തില്‍ ‘വീണ സര്‍വീസ് ടാക്സ്’ നിലനില്‍ക്കുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
കേരളത്തില്‍ പദ്ധതികള്‍ തുടങ്ങാൻ പിണറായി വിജയന്റെ കുടുംബത്തിന് കമ്മീഷൻ നല്‍കണമെന്നും അഴിമതി, പ്രീണനം, കുടുംബാധിപത്യം എന്നിവയില്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സ്പീക്കറിന്റെ മിത്ത് പരാമര്‍ശമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം ചൈന ഇന്ത്യയുടെ ഭുമി കൈയേറി എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശനമുയര്‍ത്തി. ചൈനയുമായി ബന്ധമുള്ളത് രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനാണെന്നും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ചൈനയുമായി ഒത്ത് തീര്‍പ്പിന് തയ്യാറാകാത്തത് മോദി സര്‍ക്കാര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ യാഥാര്‍ത്ഥ്യം മറച്ച് വെയ്ക്കുകയാണെന്നും രാഹുലാണ് ചൈനയുമായി ധാരണാപത്രം ഒപ്പ് വെച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.