
തേർഡ് ഐ ബ്യൂറോ
കോട്ടയം: മാനസിക രോഗികൾക്കു സ്വയം ചികിത്സ അല്ല വേണ്ടതെന്ന സ്വയം വിമർശനവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പാർട്ടി പദവികൾ രാജി വച്ചു. തിരഞ്ഞെടുപ്പ് തോൽവിയ്ക്കു പിന്നാലെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുണ്ടായ വൻ പൊട്ടിത്തെറിയാണ് ഇപ്പോൾ പാർട്ടിയിൽ കലാപക്കൊടിയായി ഉയർന്നിരിക്കുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജീവ് മേച്ചേരിയാണ് ഇപ്പോൾ പാർട്ടി പദവികൾ എല്ലാം രാജി വച്ചിരിക്കുന്നത്.
ജില്ലയിൽ കോൺഗ്രസ് പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘടനാ പ്രവർത്തന ശൈലികാരണം ഉണ്ടായ സംഘടനാപരമായ ദൗർബല്യമാണ് ഇന്നത്തെ പാർട്ടിയുടെ ഈ അവസ്ഥയ്ക്കു കാരണം. താഴേത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം മനസിലാക്കാതെയുള്ള പ്രവർത്തന ശൈലിയും, അർഹതയുള്ളവരെ ഒഴിവാക്കി രൂപീകരിച്ച കമ്മിറ്റികളും, മാനദണ്ഡങ്ങളെകാറ്റിൽപ്പറത്തി നടത്തിയ സ്ഥാനാർത്ഥി നിർണ്ണയവും കൊണ്ട് ഉണ്ടായ ഫലം തിരഞ്ഞെടുപ്പിൽ വ്യക്തമാണ്. ജില്ലയിൽ ജയിച്ച പാർട്ടിയുടെ റിബലുകളിൽ നിന്നു തന്നെ ഇത് ഇപ്പോൾ വ്യക്തമായിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും ഞാൻ അടക്കമുള്ള ജില്ലാ ഭാരവാഹികൾക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നു രാജീവ് മേച്ചേരി കുറ്റപ്പെടുത്തുന്നു. ആയതിനാൽ ഞാൻ കമ്മിറ്റിയിൽ നിന്നും രാജി വയ്ക്കുന്നതായും, വിശദമായ റിപ്പോർട്ട് കെ.പി.സി.സിയ്ക്കു സമർപ്പിക്കുമെന്നും രാജീവ് തന്റെ രാജീക്കത്തിൽ വ്യക്തമാക്കുന്നു. മാനസിക രോഗികൾ സ്വയം ചികിത്സയ്ക്കുന്നത് പോലെയുള്ള കമ്മിറ്റികൾ അല്ല ആവശ്യമെന്നും സമഗ്ര പഠനം നടത്തി പ്രവർത്തന രീതിയുലുള്ള സമൂലമായ മാറ്റമാണ് ആവശ്യം. ഇതിനായി നേതൃത്വം ശ്രമിക്കുമെന്നു വിശ്വസിക്കുന്നതായും അദ്ദേഹം പറയുന്നു.