
ഡൽഹി: ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാള്‍ പൊടിച്ചത് 33 കോടി എന്ന് സിഎജി റിപ്പോര്‍ട്ട്.
ആവശ്യമാകുന്നതിലും മൂന്നിരട്ടിയാണ് അറ്റകുറ്റപ്പണികള്‍ക്ക് ചിലവഴിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാർബിളിന് 20 ലക്ഷം രൂപ എന്ന് എസ്റ്റിമേറ്റ് ഇട്ടെങ്കിലും ഇത് 66.89 ലക്ഷം രൂപയിലെത്തി. ഫ്ലോർ ടൈലുകള്‍ക്ക് 5.5 ലക്ഷമാണ് ബജറ്റ് എങ്കിലും അത് 14 ലക്ഷം രൂപയായി ഉയർന്നു. 7.91 കോടിയുടെ എസ്റ്റിമേറ്റില്‍ നിന്ന് പിന്നീട് അത് 8.62 കോടിയായും 2022ല്‍ പൂർത്തിയാക്കിയപ്പോള്‍ 33.66 കോടി രൂപയുമായി ഉയര്‍ന്നു.
അന്നത്തെ കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറല്‍ ഗിരീഷ് ചന്ദ്ര മുർമുവാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിർമ്മാണവുമായി ബന്ധപ്പെട്ട പിഡബ്ല്യുഡിയുടെ ക്രമക്കേടുകളെക്കുറിച്ചും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡല്‍ഹി തിരഞ്ഞെടുപ്പ് റാലിയില്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എഎപിയുടെ അഴിമതിയുടെ പ്രതീകമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയെ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആയാണ് എഎപി ഈ വിഷയത്തെ വിശേഷിപ്പിച്ചത്.
സെപ്റ്റംബറില്‍ സിബിഐ കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവും ബിജെപി എംഎല്‍എയുമായ വിജേന്ദർ ഗുപ്ത നല്‍കിയ പരാതിയെത്തുടർന്ന് ഡിസംബർ 6ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്‌സേനയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കേജ്‌രിവാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി എങ്കിലും ആഴ്ചകള്‍ക്ക് ശേഷം മാർച്ച് 21ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബർ 17 ന് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഒക്ടോബറിലാണ് ഔദ്യോഗിക വസതി ഒഴിഞ്ഞത്.