
വില്ലനായെത്തി മലയാളികളുടെ ശ്രദ്ധ നേടിയ നടൻ മോഹൻരാജ് അന്തരിച്ചു. നടന്റെ സുഹൃത്തും സിനിമാ-സീരിയല്‍ താരവും നിർമാതാവുമായ ദിനേശ് പണിക്കരാണ് മോഹൻരാജിന്റെ മരണ വാർത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
വർഷങ്ങളായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് മോഹൻരാജും ദിനേശ് പണിക്കരും.
“കിരീടം സിനിമയിലെ അതികായകനായ വില്ലൻ… കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി. കിരീടം സിനിമയ്ക്കു ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി , രജപുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ചു സഹകരിക്കുകയുണ്ടായി… ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു. നാളെയാണ് അടക്കം,” ദിനേശ് പണിക്കർ കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാളത്തിലെ എക്കാലത്തെയും ലക്ഷണമൊത്ത വില്ലന്‍ എന്നു പ്രേക്ഷകർ വിശേഷിപ്പിച്ച നടനാണ് മോഹൻരാജ്. കീരിടവും ചെങ്കോലുമെല്ലാം മോഹൻരാജ് എന്ന നടനെ പ്രേക്ഷകർക്കിടയില്‍ സുപരിചിതനായി.
1988ല്‍ കെ. മധുവിന്റെ മൂന്നാംമുറ എന്ന ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച് കൊണ്ടാണ് മോഹന്‍രാജ് സിനിമയിലേക്ക് എത്തിയത്. മോഹൻരാജിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു കിരീടം. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്ബോഴാണു കിരീടത്തില്‍ അഭിനയിക്കുന്നത് ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം ഹിറ്റായതോടെ ആ പേരില്‍ തന്നെ മോഹന്‍രാജ് അറിയപ്പെട്ടു തുടങ്ങി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ മോഹൻരാജ് അഭിനയിച്ചിട്ടുണ്ട്. രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും മോഹൻരാജ് വേഷമിട്ടു.
മമ്മൂട്ടി നായകനായി റോഷാക്ക് ആണ് അവസാന ചിത്രം. ആണ് മോഹൻരാജ് അവസാനം അഭിനയിച്ച ചിത്രം. കിരീടത്തിലെ കണ്ണീർപ്പൂവിന്റെ കവിളില്‍ തലോടി എന്ന പാട്ടു പാടുന്ന ഡ്രൈവർ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും കിരീടം ഓർമകളിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു മോഹൻരാജ്.