
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കവിയൂർ കൂട്ടമരണക്കേസ്സിൽ സിബിഐയുടെ അന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ഹർജിയുടെ വിധി ചൊവ്വാഴ്ച പറയും. സിബിഐ കോടതിയാണ് ഇന്ന് ഹർജിയിൽ ഉത്തരവ് നൽകുക.
കവിയൂരിൽ ഒരു ക്ഷേത്ര പൂജാരിയും ഭാര്യയും മുന്നു മക്കളുമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സിബിഐ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ചവരിലെ ഒരു പെൺകുട്ടിയെ ലൈംഗിംകമായി പീഡിപ്പിക്കപ്പെട്ടതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് കൂട്ട ആത്മഹത്യ നടന്നത്. മുൻപ് കോളിളക്കം സൃഷ്ടിച്ച കിളിരൂർ സ്ത്രീപീഡനകേസ്സിലെ മുഖ്യപ്രതി ലതാ നായർക്ക് താമസ സൗകര്യം ഒരുക്കിയതിന്റെ പേരിലുണ്ടായ അപവാദ പ്രചാരണം ഭയന്നാണ് ആത്മഹത്യ നടന്നതെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്.
ഈ റിപ്പോർട്ട് തെറ്റാണെന്നും അത് തള്ളണമെന്നും ആവശ്യപ്പെട്ട് പൂജാരിയുടെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് വാദം പൂർത്തിയായത്. സ്വന്തം പിതാവിനാൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു എന്ന സിബിഐ റിപ്പോർട്ട് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ അതേ റിപ്പോർട്ട് തിരുത്തിയാണ് സിബിഐ തന്നെ നാലാമത്തെ റിപ്പോർട്ട് സമർപ്പിച്ചത്. തിങ്കളാഴ്ച ഹർജികളിൽ വാദം പൂർത്തിയായിരുന്നു.