
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണത്തില്‍ ദുരൂഹതയേറുന്നു.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണർ ഉന്നത തല യോഗം വിളിച്ചു. അന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിച്ചേക്കുമെന്നാണ് സൂചന. കൊട്ടാരം ജീവനക്കാരെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നുണ്ട്.
ഇന്ന് പേരൂർക്കട സ്റ്റേഷനില്‍ എത്താൻ ചില ജീവനക്കാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൊട്ടാരത്തെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം.
സ്വർണാഭരണം സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാരയുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത് മറ്റൊരു പെട്ടിയിലായിരുന്നു. ഇതില്‍ നിന്നും താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പല തവണയായി മോഷണം നടത്താനുള്ള സാധ്യതയാണ് പൊലീസ് സംശയിക്കുന്നത്.
കൊട്ടാരത്തിൻ്റെ തെക്കേ ഭാഗത്തെ മൂന്നാമത്തെ നിലയിലാണ് ഗൗരി ഭായിയുടെ ബെഡ്റൂം. കുടുംബങ്ങള്‍ക്കും ചില ജീവനക്കാർക്കും ഒഴികെ അവിടേക്ക് പ്രവേശന അനുമതിയുമില്ല എന്നതാണ് സംശയം വർധിപ്പിക്കുന്നത്.

