
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കട്ടപ്പന വെള്ളയാംകുടി കണിയാംപറമ്ബില്‍ ഗോകുല്‍ (21), ഇരട്ടയാര്‍ നത്തുകല്ല് തെങ്ങുംമൂട്ടില്‍ മെബിന് (19) എന്നിവരാണ് അറസ്റ്റിലായത്. 17 വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.
ഗോകുലും വിദ്യാര്‍ഥിനിയും നാളുകളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ 26ന് വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഗോകുല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്ത് മെബിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തു വന്നത്. തുടര്‍ന്ന് കട്ടപ്പന പോലീസില്‍ വിവരം അറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.
പീഡനം നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസെടുത്ത പോലീസ് ഗോകുലിനെ ചെറുതോണിയില്‍നിന്നും മെബിനെ ഇയാളുടെ വീട്ടില്‍നിന്നുമാണ് പിടികൂടിയത്. പോക്സോ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഡി വൈ എസ് പി നിഷാദ്മോന്റെ നേത്രത്വത്തിൽ എസ്സ് എച്ച്ഒ വിശാല്‍ ജോണ്സണ്, എസ്ഐ ഡി. സുരേഷ്, എസ്പിഒ ഷിബു, എഎസ്ഐ ഹരി, സിപിഒമാരായ ഷിബു, അനീഷ്, ജോളി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .