
ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടനും രാഷ്ട്രീയ നേതാവുമായ വിജയ് സിബിഐയ്ക്ക് മുന്നിൽ ഹാജരായി. ഡൽഹിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
മൂന്നാം തവണയാണ് വിജയിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. മുൻപ് ജനുവരി 12നും 19നും വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്ന് നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും ചോദ്യം ചെയ്യൽ നടത്തുന്നതെന്ന് സിബിഐ അറിയിച്ചു.
ചോദ്യം ചെയ്യൽ ചെന്നൈയിൽ നടത്തുകയോ ഹാജരാകാനുള്ള തീയതി മാറ്റുകയോ ചെയ്യണമെന്ന വിജയിയുടെ ആവശ്യം സിബിഐ അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് കരൂരിൽ വിജയിയുടെ പാർട്ടിയായ ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് കേസ് സിബിഐയ്ക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


