
തിരുവനന്തപുരം: കരമനയിൽ 14കാരൻ ഓടിച്ച കാർ മുപ്പതടി താഴ്ചയില്‍ വീണ സംഭവത്തില്‍ ആർസി ഉടമയായ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്.
കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ നിന്നും 14കാരനും സുഹൃത്തും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാത്രിയില്‍ സുഹൃത്തിനൊപ്പം കാറുമെടുത്ത് പുറത്തിറങ്ങിയതായിരുന്നു വിദ്യാർത്ഥി. വീട്ടുകാരെ പൂട്ടിയിട്ടാണ് ഈ കുട്ടി കാറുമായി ഇറങ്ങിയത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.
പാപ്പനംകോട് ഭാഗത്തുനിന്നും കരമന ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടവളവ്. ഇവിടം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇതിന് പുറമേ വളവിലുള്ള റോഡിലെ വൈദ്യുതുണിലിടിച്ച് ഇരുചക്രവാഹനയാത്രികർക്ക് പരിക്കേറ്റ സംഭവങ്ങളും സ്ഥിരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്ത് ബലമുള്ള ഇരുമ്പ് കൈവരികള്‍ സ്ഥാപിക്കണം. പാലത്തിലേക്ക് വഴിതിരിച്ചുവിടുന്ന സൂചന നല്‍കുന്ന മുന്നറിയിപ്പ് ലൈറ്റ് സ്ഥാപിക്കണം എന്നീ ആവശ്യങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്.



