
കോട്ടയം : കാപ്പിക്കുരുവിന്റെയും കുരുമുളകിന്റെയും സത്ത് എടുത്ത ശേഷം കളയുന്ന വെയിസ്റ്റ് കേരളത്തിൽ എത്തിച്ച് പൊടിച്ച് പായക്കറ്റിലാക്കി വിതരണം. മലയാളിയെ പറ്റിക്കുന്ന ഒരു സംഘം തന്നെ ഇതിനായി പ്രവർത്തിക്കുന്നു. നല്ലതേത് ചീത്തയത് എന്നു തിരിച്ചറിയാനാകാതെ . കാപ്പിപ്പൊടിയും കുരുമുളക് പൊടിയും വാങ്ങേണ്ടി വരികയാണ് കേരളീയർ
കർണ്ണാടകയിൽ പ്രവർത്തിക്കുന്ന സുഗന്ധ വിളകളുടെ സത്ത് എടുക്കുന്ന ഫാക്ടറികളിൽ വെയിസ്റ്റായി തള്ളുന്ന കുരുമുളക് കാപ്പികുരു എന്നിവയുടെ അവശിഷ്ടങ്ങൾ കേരളത്തിലേക്ക് വലിയ തോതിൽ എത്തുന്നതായി പറയുന്നു’.
ഇത്തരം അവശിഷ്ടങ്ങൾ കത്തിച്ചുകളയേണ്ടതാണ്. മുൻ കാലങ്ങളിൽ കാപ്പിക്കുരുവിന്റെ വെയിസ്റ്റ് കാലിതീറ്റ കമ്പനികൾ വാങ്ങിയിരുന്നു എന്നാൽ വിപണിയിൽ കാപ്പിക്കുരുവിനു൦ കുരുമുളകിനു൦ വില വർദ്ധിച്ചതോടെ പൊടിയാക്കി വിൽക്കുന്നവർ ഇത് പൊടിച്ച് വിപണിയിൽ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറക്കി കൊള്ളലാഭ൦ കൊയ്യുകയാണ് ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് കേരളത്തിലേക്ക് ഇവ എത്തുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന കർശനമാക്കമെന്ന്
ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശ്യപ്പെട്ടു.
മായം കലർന്ന കാപ്പിപ്പൊടിയും കുരുമുളക് പൊടിയും കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എബി ഐപ്പ് ആവശ്യപ്പെട്ടു.