
കൊച്ചി: ദേഹോപദ്രവമേൽപ്പിക്കൽ, അനധികൃത മദ്യവിൽപ്പന, പിടിച്ചുപറി തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം ചാക്ക പേട്ട വയലിൽ വീട്ടിൽ രേഷ്മ (പാഞ്ചാലി-41) യെ ‘കാപ്പ’ ചുമത്തി നാടുകടത്തി. ഇപ്പോൾ മാമംഗലത്താണ് ഇവർ താമസിക്കുന്നത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഇവർക്കെതിരേ ഏഴ് കേസുകളുണ്ട്.
കേരള സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ഇവരെ ഒൻപത് മാസത്തേക്ക് കൊച്ചി സിറ്റിയുടെ പരിധിയിൽ പ്രവേശിക്കുന്നതിൽനിന്നും ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യയാണ് ഉത്തരവിറക്കിയത്.
വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഇവരെ 2022ൽ അറസ്റ്റു ചെയ്തിരുന്നു. അന്ന് ഇവരുടെ പങ്കാളി തീയോഫിനും അകത്തായി. മദ്യം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വയറിന് ആഴത്തിൽ കുത്തേറ്റ എറണാകുളം സ്വദേശി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു ആ സംഭവം. റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് മദ്യവില്പനയും മറ്റും നടത്തിവരുന്ന പാഞ്ചാലിയെ അതിന് മുമ്പ് ഡ്രൈ ഡേയിൽ മദ്യം വിറ്റതിന് പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ പുറത്തിറങ്ങിയ ശേഷവും മദ്യവില്പന തുടരുകയായിരുന്നു. ബാഗിൽ മദ്യക്കുപ്പികളും ഗ്ലാസും പെഗ് മെഷറുമായി കറങ്ങി ആവശ്യക്കാരെ ഫോണിൽ വിളിച്ചുവരുത്തി മദ്യം വിൽക്കുന്നതാണ് ഇവരുടെ രീതി.
നഗരമധ്യത്തിൽ യുവാവിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നതായിരുന്നു 2022ലെ കേസ്. പൊതുപ്രവർത്തകനായ ഫിറോസ് പ്രതികൾക്കു ലഹരിക്കച്ചവടം ഉണ്ടെന്നു പരാതി പറഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമിക്കാൻ കാരണം. രേഷ്മയുടെ മകൻ കണ്ണൻ, കണ്ണൂർ വെള്ളയാട് ആലങ്കാട്ട് കൊല്ലേത്തു വീട്ടിൽ അഭിഷേക്, കോട്ടയം കടുത്തുരുത്തി കൊച്ചുപുരയ്ക്കൽ വീട്ടിൽ ജിനു ബേബി എന്നിവരും ഈ കേസിൽ അകത്തായി. രാത്രി 8.30ന് വീക്ഷണം റോഡിലായിരുന്നു ഫിറോസ് എന്ന യുവാവിനെ പ്രതികൾ ചേർന്ന് ആക്രമിച്ചത്.
വീക്ഷണം റോഡുവഴി വരികയായിരുന്ന പൊതുപ്രവർത്തകൻ ഫിറോസിനെ തടഞ്ഞുനിർത്തിയ പ്രതികൾ കല്ലുകൊണ്ട് തലക്കിടിച്ചു. തുടർന്ന് വാക്കത്തി വീശിയെങ്കിലും ഒഴിഞ്ഞുമാറിയ ഫിറോസ് ഓടിരക്ഷപ്പെട്ടു. വാക്കത്തി വീശിയപ്പോൾ വയറിന് മുറിവേൽക്കുകയും ചെയ്തു.