
റൺവേയിൽ വിമാനം മാത്രമല്ല പറന്നിറങ്ങാൻ മയിലുകളും ; കണ്ണൂർ വിമാനത്താവളത്തിൽ മയിലുകളെ പിടികൂടാൻ തീരുമാനം
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തില്‍ സുരക്ഷാഭീഷണിയായ മയിലുകളെ പിടികൂടി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. വനം മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
മയിലുകളെ നിരീക്ഷിക്കാൻ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെയും നിയമിക്കുന്നുണ്ട്. റണ്‍വേയില്‍ പറന്നിറങ്ങുന്ന മയിലുകള്‍ കണ്ണൂരില്‍ വലിയ പ്രശ്നക്കാരാണ്. ലാൻഡിങ്, ടേക്ക് ഓഫ് സമയങ്ങളില്‍ വൻ അപകടഭീഷണി. മയിലുകളെത്തുന്നത് പതിവായതോടെയാണ് അവയെ ഒഴിവാക്കുന്നത് എങ്ങനെയെന്ന് ആലോചന തുടങ്ങിയത്.
ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയായതിനാല്‍ പ്രത്യേക അനുമതി വേണം. അങ്ങനെയാണ് വനം മന്ത്രി തന്നെ യോഗം വിളിച്ചത്. മയിലുകളെ പിടികൂടി മാറ്റാൻ മന്ത്രിതല യോഗത്തില്‍ തീരുമാനമായി. വിമാനത്താവളത്തിലെ പുല്‍ത്തകിടികള്‍ വെട്ടാനും പ്രത്യേകം ജീവനക്കാരെ നിയമിക്കും. 2500 ഏക്കറിലാണ് മട്ടന്നൂർ മൂർഖൻ പറമ്ബിലെ വിമാനത്താവളം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റിക്കാടുകളേറെയുള്ള പ്രദേശത്ത് കുറുനരിയും പന്നിയുമെല്ലാമുണ്ട്. വിമാനത്താവളം വന്നപ്പോള്‍ കുറുനരിയുടെ എണ്ണം കുറഞ്ഞതോടെ മയിലുകള്‍ പെരുകിയതാവാം എന്നാണ് വനം വകുപ്പ് പറയുന്നുത്. അതേസമയം വിമാനത്താവളത്തില്‍ നിന്നും മയിലിനെ ഇനി പിടികൂടിയാലും യോജിച്ച ആവാസവ്യവസ്ഥയില്‍ തുറന്നുവിടുന്നതും വെല്ലുവിളിയാകും.