
സ്വന്തം ലേഖകൻ
കണ്ണൂർ: ആദ്യ ഭർത്താവിനൊപ്പം താമസിച്ചതിന്റെ വൈരാത്തിൽ രണ്ടാം ഭർത്താവ് യുവതിക്കുനേരെ ആസിഡ്ത ആക്രമണം നടത്തി. തളിപ്പറമ്പ് നഗരത്തെ ഞെട്ടിച്ച ആസിഡ് ആക്രമത്തിൽ സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്‌സ്. കോടതി ജീവനക്കാരിക്കെതിരെ നടന്ന അതിക്രൂരമായ ആസിഡ് ആക്രമണക്കേസിലാണ് നിർണായക വെളിപ്പെടുത്തലുമായി പ്രതി രംഗത്തുവന്നത്. ആക്രമിക്കപ്പെട്ട കോടതി ജീവനക്കാരിയുടെ രണ്ടാം ഭർത്താവാണ് താനെന്ന് അറസ്റ്റിലായ പ്രതി മൊഴി നൽകിയതായാണ് പോലീസ് നൽകുന്ന വിവരം. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ആസിഡ് ഒഴിച്ചത് ഭാര്യയുടെ നേർക്കെന്ന് അറസ്റ്റിലായ അഷ്‌ക്കർ പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. ആസിഡ് ആക്രമണത്തിനിടെ നാട്ടുകാരുടെ മർദ്ദനമേറ്റ പ്രതി അഷ്‌ക്കർ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടുവിൽ സ്വദേശിയും ബഷീറെന്നയാളുടെ ഭാര്യയുമായ തളിപ്പറമ്പ് മുൻസിഫ് കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി കെ സാഹിദ (45) യെ തളിപ്പറമ്പ് സർസയ്യിദ് കോളേജിലെ ക്ലർക്കായ കൂവേരിയിലെ മഠത്തിൽ മാമ്പള്ളി എം എം അഷ്‌ക്കറെന്ന താൻ മതപരമായി വിവാഹം കഴിക്കുകയും ഏഴുമാസത്തോളം ഏഴോത്ത് ഒന്നിച്ചു താമസിക്കുകയും ചെയ്തുവെന്നാണ് പ്രതിയുടെ മൊഴി.
ദാമ്പത്യബന്ധം തുടരുന്നതിനിടെ താൻ ഷാഹിദയ്ക്ക് ബാങ്കിൽനിന്നു വായ്പ ഉൾപ്പെടെയെടുത്തു നൽകുകയും തങ്ങൾ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് അഷ്‌കറിന്റെ മൊഴി. ഇപ്പോൾ ആദ്യ ഭർത്താവ് ബഷീറിനോടൊപ്പം സാഹിദ ഒന്നിച്ചു താമസിക്കുന്നതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിന് തന്നെ പ്രേരിപ്പിച്ചതെന്നാണ് അഷ്‌കർ മൊഴി നൽകിയിട്ടുളളത്. തലയുടെ വലതു ഭാഗത്തുകൂടി ആസിഡ് ഒഴിച്ചതിനാൽ തലയിലും മുഖത്തും വലതുഭാഗത്തെ മാറിടത്തിന് താഴെയും തുടയിലുമാണ് സാഹിദയ്ക്കു പൊള്ളലേറ്റത്.