
കോട്ടയം: ഓട പൊളിച്ചിട്ടിട്ട് പൊളിച്ചവർ വേറെ പണിക്കു പോയി. ദുരിതമനുഭവിക്കുന്നത് പൊതുജനങ്ങളും വ്യാപാരികളും വിദ്യാർത്ഥികളും. കോട്ടയം കഞ്ഞിക്കുഴി കവലയിൽ കെ.കെ. റോഡിന്റെ സൈഡിലുള്ള ബസ് സ്റ്റോപ്പിന്
പിൻവശത്താണ് ഓട പൊളിച്ചിട്ടിരിക്കുന്നത്. അറ്റകുറ്റപണിക്കായി പൊതുമരാമത്ത് വകുപ്പാണ് ഓട പൊളിച്ചത്. 20 ദിവസത്തോളമായി ഒന്നും ചെതിട്ടില്ല. ഈ ഭാഗത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിക്കുന്നു. ഇവിടേക്ക് ആർക്കും കടന്നുവരാൻ കഴിയില്ല.
മൂന്നു സ്കൂളുകളിലെ വിദ്യാർത്ഥികൾ വൈകുന്നേരം ബസ് കാത്തു നിൽക്കുന്നത് പൊളിച്ചിട്ട ഓടയുടെ സമീപത്തെ വെയിറ്റിംഗ് ഷെഡിലാണ്. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ ബാഗ് ഓടയിൽ വീണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടകരമായ ഓടകൾ പൊളിച്ചിട്ട് വേഗം പണിതീർത്ത് മൂടിയിടേണ്ടതാണ്. ഇത് ചെയ്യാതെ ഉത്തരവാദിത്വപ്പെട്ടവർ കണ്ടില്ലെന്നു നടക്കുകയാണ്. ആരെങ്കിലും
ഓടയിൽ വീണ് അപകടപ്പെട്ടാലേ പൊതുമരാമത്ത് ഇക്കാര്യത്തിൽ ഇടപെടു എന്നനിലപാടിലാണ്.
വ്യാപാരികൾക്ക് ദിവസങ്ങളായി കച്ചവടം ഇല്ല.