ഫുട്ബോൾ കളി കാണാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങും ; പിന്നീട് കറങ്ങി നടന്ന് മോഷണം, കഞ്ചിക്കോട് നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയടക്കം രണ്ടുപേർ പിടിയിൽ

Spread the love

പാലക്കാട് : കഞ്ചിക്കോട് നിന്നും ബൈക്ക് മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. മലപ്പുറം എടപ്പറ്റ പേഴം തറ സ്വദേശി മുഹമ്മദ് റോഷൻ  (19),പ്രായപൂർത്തിയാകാത്ത മറ്റൊരാളും ചേർന്നാണ് ടിവിഎസ് എൻടോർഗ് സ്കൂട്ടറിൽ വന്ന് വിദഗ്ദമായി കളവ് നടത്തിയത്.

കഞ്ചിക്കോട് പ്രീക്കോട്ട് നഗറിൽ താമസിക്കുന്ന നന്ദുവിൻ്റെ റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കാണ് വീടിന് മുന്നിൽ നിന്നും ക്രിസ്തുമസിൻ്റെ തലേരാത്രി ഇവർ മോഷ്ടിച്ചത്.

മുഹമ്മദ് റോഷനും സുഹൃത്തും രാത്രികാലങ്ങളിൽ ഫുട്ബോൾ കളി കാണാൻ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ 2024 നവംബർ മാസം കൊണ്ടോട്ടിയിൽ നിന്നും ഒരു ഹിമാലയൻ ബൈക്ക് എടുത്തതായി സമ്മതിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർക്ക് ഷോപ്പിൽ ജോലിക്ക് നിന്ന പരിചയമാണ് മിനുറ്റുകൾക്കുള്ളിൽ ബൈക്ക് കളവു നടത്താൻ പ്രതിയെ സഹായിച്ചത്. മോഷണം നടന്ന് നാലു ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ കസബ പോലീസിന് കഴിഞ്ഞു.

പ്രതികൾ മോഷണതിന് വന്നതും പോയതുമായ വഴികളിലൂടെ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വളരെ വേഗം തന്നെ എത്താൻ സഹായകമായത്. കൊണ്ടോട്ടി പോലീസിൻ്റെ സഹായം കൂടിയായപ്പോൾ കൂടുതൽ എളുപ്പമായി. പ്രതികൾ വേറെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.

എല്ലാ ഭാഗങ്ങളും മറച്ചായിരുന്നു പ്രതികൾ കളവിനായി എത്തിയിരുന്നത്. ബൈക്കിൽ പെട്രോൾ തീർന്നാൽ കാണുന്ന ബൈക്കുകളിൽ നിന്നും ആവശ്യമായ പെട്രോൾ എടുക്കുകയാണ് രീതി.

പാലക്കാട് കസബ ഇൻസ്പെക്ടർ വി.വിജയരാജൻ്റെ നിർദ്ദേശ പ്രകാരം കസബ എസ് ഐ എച്ച് ഹർഷാദ്,വിപിൻ രാജ് കെ പി, റഹ്മാൻ, എ എസ് ഐ ഖാദർ ബാഷ, പ്രിയ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജീദ് ആർ , അപരീഷ് എന്നിവരാണ് പ്രതികളെയും വാഹനത്തെയും അന്വേഷണം നടത്തി കണ്ടെത്തിയത്.