കലൂർ സ്റ്റേഡിയം അപകടം: ഓസ്കാർ ഇന്റർനാഷണൽ ഇവന്റ്സ് ഉടമ പി എസ് ജിനീഷ് കുമാർ കസ്റ്റഡിയിൽ, ഹൈക്കോടതി നിർദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല

Spread the love

 

കൊച്ചി: കലൂർ നൃത്ത പരിപാടിക്കിടെ ഉമ തോമസിന് പരിക്കേറ്റ സംഭവത്തിൽ ഓസ്‌കാർ ഇൻറർനാഷണൽ ഇവൻ്റ്സ് ഉടമയായ പി എസ് ജിനീഷ് കുമാർ പോലീസ് കസ്റ്റഡിയിൽ. തൃശ്ശൂരിൽ നിന്നാണ് ജിനീഷിനെ പിടികൂടിയത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിൻ്റെ തീരുമാനം. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല.

 

നിർബന്ധം ജിസിഡിഎയിൽ നിന്ന് വാടകയ്ക്ക് എടുക്കാൻ അപേക്ഷ നൽകിയതും കരാർ ഒപ്പിട്ടതും ഒന്നാം പ്രതിയും മൃദംഗ വിഷൻ എൻഡിയുമായ നിഗോഷ് കുമാറാണ്. എന്നാൽ അനുമതി പത്രം അടക്കം കൈപ്പറ്റിയത് ഇവാൻറ് മാനേജ്മെൻ്റ് ചുമതലയുണ്ടായിരുന്ന കൃഷ്ണകുമാറാണ്. എന്നാൽ മൃദംഗവിഷനും കൃഷ്ണകുമാറിൻ്റെ സ്ഥാപനവും തമ്മിൽ യാതൊരു കരാറുമില്ല. 24 ലക്ഷം ഇയാൾക്ക് നൽകി എന്നാണ് നിഗോഷ് കുമാറിൻ്റെ മൊഴി. ഈ പശ്ചാത്തലത്തിലാണ് പരിപാടിയുടെ വിശ്വാസ്യത പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

 

കേസിൽ അഞ്ച് പേരെയാണ് പോലീസ് പ്രതി ചേർത്തിട്ടുള്ളത്. മൃദംഗ വിഷൻ സിഐഒ ഷമീർ അബ്ദുൾ റഹിം ഇവാൻഡ് മാനേജ്‌മെൻ്റ് കമ്പനി മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് ഡെക്കറേഷൻ സംഘത്തിലെ ബെന്നി എന്നിവർക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം സ്റ്റേഷനിൽ ഹാജരായ മൃദംഗവിഷൻ എം ഡി നികോഷ് കുമാറിനും ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group